കോട്ടയത്ത് വീട് വാടകയ്ക്കെടുത്ത് ഹാൻസ് നിർമ്മാണം; 20 ലക്ഷം രൂപയുടെ 500 കിലോ പാൻമസാല പിടിച്ചെടുത്തു, അറസ്റ്റ്

 


കോട്ടയം: വടവാതൂരിൽ പ്രവർത്തിച്ചിരുന്ന ഹാൻസ് നിർമ്മാണ കേന്ദ്രത്തിൽ നടന്ന പരിശോധനയിൽ ഒരാൾ അറസ്റ്റിൽ. കോട്ടയം വടവാതൂരിലാണ് വ്യാജ പുകയില ഉത്പന്ന നിർമ്മാണ യൂണിറ്റ് പ്രവർത്തിച്ചത്. കളത്തിപ്പിടി സ്വദേശി സരുൺ ശശിയാണ് അറസ്റ്റിലായത്.

വടവാതൂരിൽ വീട് വാടകയ്ക്കെടുത്താണ് പുകയില നിർമ്മാണ യൂണിറ്റിലാണ് എക്സൈസ് പരിശോധന നടത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് കോട്ടയം എക്സൈസ് യൂണിറ്റുകൾ സംയുക്തമായി പരിശോധന നടത്തിയത്. വീട്ടിൽ നിന്നും 20 ലക്ഷം രൂപ വിലവരുന്ന 500 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ, നിർമ്മാണത്തിന് ഉപയോഗിക്കുന്ന യന്ത്രങ്ങൾ, 12 കുപ്പി വിദേശമദ്യം എന്നിവയാണ് പിടിച്ചെടുത്തത്.

നിരോധിത പുകയില ഉത്പന്നമായ ഹാൻസാണ് വൻതോതിൽ നിർമ്മിച്ചത്. ഇതിനായി ലക്ഷങ്ങളുടെ യന്ത്രങ്ങൾ സ്ഥാപിച്ചിരുന്നു. സരുണിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുമായി ബന്ധമുള്ള മൂന്ന് പേർക്കായി തെരച്ചിൽ നടക്കുകയാണെന്ന് എക്സൈസ് അറിയിച്ചു.

أحدث أقدم