ലണ്ടന്‍: ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാജ്ഞി 96ാം വയസിൽ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. അവരുടെ വിയോഗത്തിന് തൊട്ടുപിന്നാലെ, എലിസബത്ത് രാജ്ഞിയുടെ സ്മരണികകൾക്കായി വിൽപനയ്ക്ക് തയ്യാറായിരിക്കുകയാണ്. ഇക്കൂട്ടത്തിൽ 1998ൽ ഉപയോഗിച്ച ടീ ബാഗ് അടക്കമുള്ളവയാണ് ഉൾപ്പെട്ടിരിക്കുന്നത്.
ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഇ ബേ മുഖാന്തരമാണ് രാജ്ഞിയുടെ ടീ ബാഗ് വിൽപനയ്ക്ക് വച്ചിരിക്കുന്നത്. 12,000 അമേരിക്കൻ ഡോളർ അഥവാ 9,55,872 രൂപയാണ് ഇതിന്റെ വിലയായി നൽകിയിരിക്കുന്നത്. അതേസമയം, ഇതിൽ ഏറ്റവും രസകരമായ വസ്തുത 1998ൽ വിൻഡസർ കാസിൽ നിന്നും മോഷ്ടിക്കപ്പെട്ടതാണെന്ന കാര്യമാണ്. പിന്നീട്, ഇത് ഇത്തരത്തിൽ വിൽപനയ്ക്ക് വച്ചതായാണ് കിട്ടുന്ന വിവരം.
1998-ന്റെ അവസാനത്തിൽ നിങ്ങൾ സിഎൻഎന്നിൽ കാണുമായിരുന്ന അതേ ടീബാഗ് തന്നെയാണിത്. എലിസബത്ത് രാജ്ഞി II ഉപയോഗിച്ചതാണിത്. വിൻഡ്‌സർ കാസിലിൽ നിന്ന് പ്രത്യേക എക്‌സ്‌റ്റെർമിനേറ്റർ കടത്തിക്കൊണ്ടുപോയി. എന്നായിരുന്നു ഇ ബെ പ്ലാറ്റ്ഫോമിൽ ടീ ബാഗ് വിൽപനയ്ക്ക് വച്ചിരിക്കുന്ന വ്യക്തി കുറിച്ചിരിക്കുന്നത്.
ഇതിന് പുറമെ, യഥാർത്ഥ ടീ ബാഗ് ആണെന്ന് കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റും പുറത്തുവിട്ടിട്ടുണ്ട്. പ്രശസ്തമായ ഐഇസിഎ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്സലൻസ് ഇൻ സർട്ടിഫിക്കറ്റ് ഓഫ് ആധികാരികത) നൽകിയ ആധികാരികത സർട്ടിഫിക്കറ്റാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇനിപ്പറയുന്ന പ്രസ്താവനകൾ തികച്ചും ശരിയാണെന്ന് സംശയാതീതമായി നിർണ്ണയിച്ചതായും ഇതൊരു ടീബാഗ് തന്നെയാണെന്നും സർട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നു.
രാജ്ഞിയുമായി ബന്ധപ്പെട്ട മറ്റ് ഉൽപന്നങ്ങളും ലേലത്തിന് വച്ചിരിക്കുകയാണ്. എന്നാൽ, വൻതുകയാണ് ഇതിന് ഈടാക്കുന്നത്. ഇവരുടെ പൂർണകായ മെഴുക് പ്രതിമയ്ക്ക് 15,900 ഡോളർ അഥവാ 12,66,531 രൂപയാണ് വിലയായി ഈടാക്കിയിരിക്കുന്നത്. ഇതിൽ രാജ്ഞിയുടെ മുടി, റെസിനിൽ ഉണ്ടാക്കിയ രാജ്ഞിയുടെ കണ്ണുകൾ, പല്ലുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിന് പുറമെ, രാജ്ഞിയുടെ രൂപത്തിലുള്ള ഒരു ബാർബി ഡോളിന് 1,299.99 ഡോളറാണ് വിലയീടാക്കിയിരിക്കുന്നത്. രാജ്ഞിയുടെ കൈകൊണ്ട് ഒപ്പിട്ട ഒരു ഓട്ടോഗ്രാഫും 11,249 ഡോളർ അഥവാ 8,96,050 രൂപയ്ക്കാണ് വിൽപനയ്ക്ക് വച്ചിരിക്കുന്നത്.
വിൽപനക്കാരിൽ ഒരാൾ എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്ന തടികൊണ്ടുള്ള പെട്ടിയും വിൽക്കാൻ വച്ചിട്ടുണ്ട്. ഇതിന് 51,597 ഡോളർ അഥവാ 41,10,013 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഇത് 1977-ലെ സിൽവർ ജൂബിലിയിൽ രാജ്ഞിക്ക് സമ്മാനമായി ലഭിച്ചതാണെന്നും അവകാശപ്പെടുന്നു.
