ബഹ്റെെൻ: വിവാഹം കഴിച്ച് സ്വർണവും പണവും തട്ടിയെടുത്ത് യുവാവ് മുങ്ങിയതായി പരാതി. കണ്ണൂർ സ്വദേശിക്കെതിരെയാണ് പരാതിയുമായി യുവതി എത്തിയിരിക്കുന്നത്. മലപ്പുറം സ്വദേശിയായ യുവതിയാണ് പരാതിയുമായി കണ്ണൂർ ജില്ല പൊലീസ് മേധാവിയുടെ അടുത്തെത്തിയത്. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ബഹ്റൈനിൽ ജോലിചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്.
ഹിന്ദുമത വിശ്വാസിയായിരുന്നു യുവാവ് 2019 സെപ്റ്റംബറിൽ ബഹ്റൈനിൽ വെച്ച് ഇസ്ലാംമതം സ്വീകരിച്ചു. പിന്നീട് യുവതിയുടെ മലപ്പുറത്തെ വീട്ടിൽ വെച്ച് ഇസ്ലാം മതാചാരപ്രകാരം വിവാഹം നടന്നു. എന്നാൽ കല്യാണത്തിന്റെ ശേഷം ആണ് യുവാവ് മറ്റൊരു വിവാഹം കഴിച്ച വിവരം പറയുന്നത്. ഇക്കാര്യങ്ങൾ എല്ലാം യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്.
ബഹ്റെെനിൽ നിന്നും മതം മാറിയ ശേഷം വിവാഹത്തിനായി ഇരുവരും നാട്ടിലേക്ക് വരുന്നത്. പിന്നീട് യുവാവും, പിതാവും ചേർന്ന് യുവതിയുടെ പിതാവിനോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഉടൻ തിരിച്ചുതരാം എന്ന് പറഞ്ഞാണ് തുക ആവശ്യപ്പെട്ടത്. യുവതിയുടെ വീട്ടുക്കാർ തുക നൽകുകയും ചെയ്തു. എന്നാൽ ആദ്യ വിവാഹത്തിന്റെ ബാധ്യത തീർക്കാനായിരുന്നു ഈ തുക വാങ്ങിയതെന്ന് യുവതിയുടെ വീട്ടുക്കാർക്ക് പിന്നീടാണ് മനസിലായത്.
10 ലക്ഷം കൂടാതെ ഇയാൾ യുവതിയിൽ നിന്നും രണ്ടുലക്ഷം രൂപ വാങ്ങിയിട്ടുണ്ട് . വിവാഹശേഷം ഇവർ ബഹ്റെെനിൽ തിരിച്ചെത്തി. പിന്നീട് ഇയാൾ നിരന്തരം മർദിക്കാനും, ഭീഷണിപ്പെടുത്താനും തുടങ്ങി. 45 പവനും, 5000 ബഹ്‌റൈൻ ദീനാറും ഇയാൾ തങ്ങളുടെ കെെയ്യിൽ നിന്നും വാങ്ങിയിട്ടുണ്ടന്നെല്ലാം യുവതി പരാതിയിൽ പറയുന്നുണ്ടെന്ന് മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ബഹ്റൈനിൽ ഇയാൾക്കെതിരെ ഒരു കേസ് നടക്കുന്നുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു. യുവാവ് ഇപ്പോൾ നാട്ടിലെത്തിയിട്ടുണ്ടെന്നും മറ്റൊരു വിവാഹത്തിന് വേണ്ടി തയ്യാറെടുക്കുകയാണെന്നും തനിക്ക് നീതി ലഭിക്കണമെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
