ത്രിപുര , മേഘാലയ , നാഗലാൻ്റ് ജനവിധി ഇന്നറിയാം ; വോട്ടെണ്ണൽ രാവിലെ എട്ടു മുതൽ

 


 *ന്യൂഡല്‍ഹി : ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നി സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. ത്രിപുരയില്‍ 60 ഉം മറ്റ് രണ്ട് ഇടങ്ങളില്‍ 59 മണ്ഡലങ്ങളിലുമാണ് ജനവിധി കാക്കുന്നത്. ത്രിപുരയില്‍ 21 കൗണ്ടിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. മേഘാലയയില്‍ 13 ഉം നാഗാലാന്‍ഡില്‍ 11ഉം കൗണ്ടിംഗ് സ്റ്റേഷനുകളുണ്ട്. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രാവിലെ 8ന് വോട്ടെണ്ണല്‍ തുടങ്ങും. അക്രമം ഒഴിവാക്കാന്‍ വന്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ത്രിപുരയില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പറയുന്നത്. അതേസമയം, സിപിഎം-കോണ്‍ഗ്രസ് സഖ്യം 24 സീറ്റ് വരെ നേടിയേക്കാമെന്ന് ടൈംസ് നൗ- ഇടിജി എക്‌സിറ്റ് പോള്‍ പറയുന്നു. ത്രിപുരയില്‍ ഗോത്ര പാര്‍ട്ടി തിപ്ര മോദയുടെ സാന്നിധ്യം നിര്‍ണായകമാണ്. 

നാഗാലാന്‍ഡില്‍ എന്‍ഡിപിപി- ബിജെപി സഖ്യത്തിനു വ്യക്തമായ ഭൂരിപക്ഷമാണു പ്രവചിക്കുന്നത്.മേഘാലയയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമുണ്ടാകില്ലെന്നും മുഖ്യമന്ത്രി കൊണ്‍റാഡ് സാങ്മ നേതൃത്വം നല്‍കുന്ന എന്‍പിപി വലിയ ഒറ്റക്കക്ഷിയാകുമെന്നുമാണ് പ്രവചനം
أحدث أقدم