പാമ്പാടിയിൽ വീണ്ടും ഭൂമാഫിയ ,വെള്ളൂർ ഗ്രാമറ്റത്ത് പാടഭൂമി നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു ,കുടിവെള്ള പദ്ധതിയുടെ കുളത്തിന് തൊട്ടടുത്ത് മണ്ണിട്ട് നികത്താനുള്ള ശ്രമം ,,പിന്നിൽ വൻകിട കച്ചവടക്കാരും രാഷ്ട്രീയ നേതാക്കളുമെന്ന് ആക്ഷേപം




✍️ ജോവാൻ മധുമല 
കോട്ടയം : കോട്ടയം ജില്ലയിൽ ഭൂമാഫിയ ഏക്കർ കണക്കിന് പാടഭൂമി  സ്ഥലം മണ്ണിട്ട് നികത്തി കച്ചവടം നടത്തുന്ന വാർത്തകൾ വന്നുകൊണ്ടിരിക്കവെയാണ് പാമ്പാടി ഗ്രാമറ്റം പ്രദേശത്ത് കുടിവെള്ള പദ്ധതിയുടെ കുളത്തിന് സമീപം ലോഡ് കണക്കിന് മണ്ണ് ഇട്ട് നികത്തുന്നത് രാത്രിയിലും പകൽ സമയത്തുമാണ് ഇത്തരത്തിൽ മണ്ണ് ഇട്ട് ഭൂമി നിരപ്പാക്കിക്കൊണ്ടിരിക്കുന്നത് ഇത്തരത്തിൽ മണ്ണ് അടിക്കാനുള്ള അനുമതി സ്ഥല ഉടമയ്ക്ക് ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത് ഇന്ന് വീണ്ടും മണ്ണുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു ,
ഗ്രാമറ്റം ഹോമിയോ ഡിസ്പെൻസറിക്ക് സമീപം മുണ്ടടിക്കുന്ന് കുടിവെള്ള പദ്ധതിയിടെ രണ്ട് കുളങ്ങൾക്ക് സമീപംകുളം സ്ഥിതി ചെയ്യുന്ന പറമ്പിൽ തന്നെയാണ് ഇത്തരത്തിൽ അനധികൃതമായി മണ്ണ് ഇറക്കി കണ്ടം ഉയർത്തുന്നത് ജനങ്ങളുടെ കണ്ണിൽ പെടിയിടാൻ വേണ്ടി ചെറിയ പിക്കപ്പ് വാഹനങ്ങളിൽ ഇടവിട്ട ദിവസങ്ങളിൽ പലതവണയായി 20 ൽ അധികം ലോഡ് മണ്ണ് ഇതിനോടകം കണ്ടത്തിൽ ഇറക്കിയതായി  നാട്ടുകാർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു 
ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് 
തുടർന്ന് പാമ്പാടി പോലീസ് സ്ഥലത്തെത്തി ,ഏഴാംമൈലിൽ സൂര്യഗിരി  ഹോട്ടൽ നടത്തുന്ന  രാജൻ ആശാരിപറമ്പിൽ ആണ് സ്ഥലത്തിൻ്റെ ഉടമ  അതേ സമയം ഇത്തരക്കാർക്ക് ചില രാഷ്ട്രീയ പാർട്ടികളുടെ ചോട്ടാ നേതാക്കൾ ഒത്താശ ചെയ്യുന്നുവെന്നും നാട്ടുകാർ ആരോപിച്ചു 
അതേ സമയം കേരള തണ്ണീർത്തട സംരക്ഷണ നിയമം സെക്ഷൻ 5 ,19 ,20 പ്രകാരം വില്ലേജ് ഓഫീസർക്ക് മുകളിലേയ്ക്ക് ഉള്ള ഉദ്യേഗസ്ഥരുടെ നിർദ്ധേശ പ്രകാരം പോലീസിന് കേസെടുക്കാം ,പക്ഷെ പട്ടാപ്പകൽ നടക്കുന്ന ഇത്തരം തട്ടിപ്പുകൾ കണ്ടില്ലെന്ന് നടിക്കുന്നത് ആരെ സംരക്ഷിക്കാനാണെന്ന ചോദ്യം ഇവിടെ നിലനിൽക്കുന്നു ???
കുടിവെള്ള പദ്ധതിയുടെ സമീപം ഇറക്കിയ ഈ മണ്ണിലെ മാലിന്യം ഭൂമിയിൽ അരിച്ചിറങ്ങി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകുമെന്ന് ഉറപ്പാണ് 
അനധികൃതമായി ഇറക്കിയ മണ്ണ് തിരികെ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം ഇവർ അധികാരികൾക്ക് പരാതി നൽകി കൂടാതെ കുടിവെള്ള പദ്ധതിയുടെ കൺവീനറും പാമ്പാടി പോലീസിൽ പരാതി നൽകി തുടർന്ന് വില്ലേജ് ആഫീസറും സ്ഥലം സന്ദർശിച്ചു, പാമ്പാടിക്കാരൻ ന്യൂസ് കഴിഞ്ഞ ആഴ്ച്ചയിൽ ഇതിനു സമീപം അനധികൃതമായി അനുമതി വാങ്ങി  രണ്ട് ഏക്കറോളം സ്ഥലം നികത്തുന്ന വാർത്ത നൽകിയിരുന്നു ,



Previous Post Next Post