തിരുവനന്തപുരം : ഭക്ഷ്യ സുരക്ഷാ വകുപ്പിൽ അഴിമതി കണ്ടെത്തി വിജിലൻസ്. ചില ഉദ്യോഗസ്ഥർ ഗുണമേന്മ ഇല്ലാത്ത ഭക്ഷണം വിൽക്കാൻ ഒത്താശ ചെയ്യുന്നുവെന്നും കണ്ടെത്തൽ. ഓപ്പറേഷൻ ഹെൽത്ത് വെൽത്ത് എന്ന പേരിൽ ഭക്ഷ്യസുരക്ഷാ നടത്തിയ മിന്നൽ പരിശോധനയിലാണ് വൻ ക്രമക്കേടുകൾ കണ്ടെത്തിയത്.
ഉദ്യോഗസ്ഥരും കച്ചവടക്കാരും തമ്മിൽ ഒത്തുകളി നടക്കുന്നതായും മോശമായ ഭക്ഷണം വിൽക്കാൻ കൂട്ടു നിൽക്കുന്നുവെന്നും വിജിലൻസ് കണ്ടെത്തി.
ഹോട്ടലുകളിൽ നിന്ന് ശേഖരിക്കുന്ന സാമ്പിളുകളിൽ പരിശോധന നടക്കുന്നില്ല. സുരക്ഷിതമില്ലാത്ത ഭക്ഷണം വിൽക്കുന്നവർക്ക് എതിരേ നടപടി വൈകിപ്പിക്കുന്നു. പരിശോധനാ ഫലം നൽകുന്നതിലും പിഴയീടാക്കുന്നതിലും വീഴ്ച സംഭവിക്കുന്നതായും കണ്ടെത്തി.