കെഎസ്ആർടിസി ബസ് ഉൾപ്പെടെ ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ്; സെപ്റ്റംബർ മുതൽ നിർബന്ധം



 തിരുവനന്തപുരം : കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് സെപ്റ്റംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം.

 ഡ്രൈവറും മുന്‍ സീറ്റിലിരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് ഗതാഗതമന്ത്രി
ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തി ലാണ് തീരുമാനം.

കേന്ദ്ര നിയമം അനുസരിച്ച് ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധ മാണ്. എന്നാൽ, സംസ്ഥാനം ഇളവ് നൽകി വരികയായി രുന്നു. വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ഘടിപ്പി ക്കാനാണ് സെപ്റ്റംബർ വരെ സമയം നൽകുന്നത്. ലോറികളിൽ മുൻപിലിരിക്കുന്ന രണ്ട് യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണം.

ബസുകളിൽ ക്യാബിനുണ്ടെങ്കിൽ മുൻവശത്തിരിക്കുന്ന രണ്ടുപേരും സീറ്റ് ബെൽറ്റ് ധരിക്കണം. കാബിനില്ലാത്ത ബസാണെങ്കിൽ ഡ്രൈവർ സീറ്റ് ബൈൽറ്റ് ധരിക്കണം. കെഎസ്ആർടിസി ബസുകളിൽ പഴയ രീതിയിലുള്ള സീറ്റുകളാണുള്ളത്. ഇതിലെല്ലാം ബെൽറ്റ് ഘടിപ്പിക്കേണ്ടിവരും.
റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച റോഡ് ക്യാമറകളുടെ പ്രവർ
ത്തനം യോഗം വിലയി രുത്തി. കൂടുതൽ ചലാനുകൾ അയ യ്ക്കാനുള്ള നടപടികൾ സ്വീകരിക്കാൻ കെൽ ട്രോണിന് നിർദേശം നല്‍കി.

 നിയമലംഘനങ്ങളുടെ ചിത്രങ്ങൾ പരിശോധി ക്കാൻ കൂടുതൽ സ്റ്റാഫുകളെ നിയോ ഗിക്കും.
ക്യാമറകളുടെ പ്രവർത്തനം തൃപ്തികരമാണെന്ന് യോഗം വിലയിരുത്തി. 

 വാഹനം ഇടിച്ച് തകരാറിലായ ക്യാമറ കളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച് തീരുമാനമായില്ല.

വിഐപി വാഹനങ്ങളെ പിഴയിൽനിന്ന് ഒഴിവാ ക്കരുതെന്ന് ആന്റണി രാജു നിർദേശം നൽകി. ഇതുവരെ 56 വിഐപി വാഹനങ്ങളെ നിയമലം ഘനത്തിന് പിടികൂടി. മന്ത്രിമാരുടെ വാഹനങ്ങൾ ഇക്കൂട്ടത്തിൽ ഇല്ല.

أحدث أقدم