മുഖ്യമന്ത്രി വീണ്ടും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ; ഇന്ന് മൂന്ന് പരിപാടികളിൽ പങ്കെടുക്കും


കോട്ടയം : പുതുപ്പള്ളിയിൽ എല്‍.ഡി.എഫ് പ്രചാരാണത്തിനായി ഇന്ന് മുഖ്യമന്ത്രി എത്തും. യു.ഡി.എഫ് നേതാക്കളും കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ,ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ അടക്കമുള്ളവരും ഇന്ന് മണ്ഡലത്തിലുണ്ട്.

 അവസാന ലാപ്പിൽ സർവ സന്നാഹങ്ങളു മായാണ് മുന്നണികളു ടെ തെരഞ്ഞെടുപ്പ് പ്രചാരണം.

പുതുപ്പള്ളിയിലെ സമ്മതിദായകൻ പോളിങ് ബൂത്തിലേ ക്കെത്താൻ ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. അവസാന വട്ട പ്രചാരണത്തിൽ വൻ കുതിപ്പിനൊരുങ്ങുകയാണ് എല്ലാ മുന്നണികളും. 

ഇടത് മുന്നണിയുടെ പ്രചാരണത്തിൻ്റെ ഭാഗമായി ഇന്ന് മൂന്ന് ഇടങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും. മീനടം, മണർകാട്, കൂരോപ്പട പഞ്ചായത്തുകളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങൾ നടക്കുക.

 സ്ഥാനാർഥി ജെയ്ക് സി തോമസ് ഇന്ന് പാമ്പാടി പഞ്ചായത്തിൽ വീടുകയറി വോട്ടു തേടും.

യു.ഡി.എഫ്സ്ഥാനാർഥി ചാണ്ടി ഉമ്മൻ പാമ്പാടി, കുരോപ്പട, പുതുപ്പള്ളി അകലക്കുന്നം പഞ്ചായത്തുകളിൽ ഭവന സന്ദർശനം നടത്തും. 

ഓണാവധി കഴിഞ്ഞ് തിരികെയെത്തുന്ന എം.എൽ.എമാർ അടക്കം ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം പ്രചാരണ പരിപാടികൾ ഇന്ന് രാവിലെ മുതൽ വീണ്ടും സജീവമായി കഴിഞ്ഞു.
എൻഡിഎ സ്ഥാനാർഥി ലിജിൻ ലാൽ ഭവന സന്ദർശനവും 
കുടുംബയോഗങ്ങളിലും പങ്കെടുക്കും.
 എന്‍.ഡി.എസ്ഥാനാർഥി ലിജിൻ ലാലിൻ്റ വികസന രേഖാ പ്രകാശന ചടങ്ങിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ദേശീയ വക്താവ് ടോം വടക്കൻ, സെക്രട്ടറി അനിൽ ആൻ്റണി എന്നിവർ പുതുപ്പള്ളിയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും.

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ അയർക്കുന്നം ശ്രീലക്ഷ്മി റസിഡൻസിയിൽ നടക്കുന്ന വിവിധ യോഗങ്ങളിൽ പങ്കെടുക്കും.


أحدث أقدم