തൊഴിലിടത്തിലെ സമ്മർദ്ദം സഹിക്കാനായില്ല; ഒല ജീവനക്കാരൻ ആത്മഹത്യ ചെയ്തു


തൊഴിലിടത്തിലെ അതിശക്തമായ സമ്മർദ്ദത്തെ തുടർന്ന് ജീവനക്കാരൻ ആത്മഹത്യ ചെയ്തു. ഒല ജീവനക്കാരൻ ആണ് ആത്മഹത്യ ചെയ്തത്.
പുതുതായി ജോലിക്ക് കയറിയിട്ടും മൂന്നുപേരുടെ ജോലി ഒരേസമയം ചെയ്യാനാണ് തൻറെ സഹപ്രവർത്തകനോട് കമ്പനി ആവശ്യപ്പെട്ടത് എന്നാണ് റെഡിറ്റ് ഉപയോക്താവ് കുറിച്ചത്. ഈ പോസ്റ്റ് വ്യാപകമായ പ്രചരിച്ചതോടെ ഒല കമ്പനിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ഭവിഷ് അഗർവാളിൻറെ നേതൃത്വത്തിലുള്ള ഒലയുടെ എഐ വിഭാഗത്തിൽ ആയിരുന്നു ആത്മഹത്യ ചെയ്ത ജീവനക്കാരൻ ജോലി ചെയ്തിരുന്നത്.
ആദ്യഘട്ടത്തിൽ ഈ വാർത്തയോട് ഒല പ്രതികരിച്ചിരുന്നില്ല. പിന്നീട് കമ്പനി ഒരു പ്രസ്താവന പുറത്തിറക്കുകയും ചെയ്തു. “ഞങ്ങളുടെ ഏറ്റവും കഴിവുള്ള യുവ ജീവനക്കാരിൽ ഒരാൾ ദാരുണമായി വിട പറഞ്ഞു. അദ്ദേഹത്തിൻറെ വിയോഗത്തിൽ ഞങ്ങൾ അഗാധമായ ദുഃഖത്തിലാണ്. ഈ പ്രതിസന്ധിഘട്ടത്തിൽ അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളോടും പ്രിയപ്പെട്ടവരോടും ഒപ്പമാണ് ഞങ്ങളുടെ മനസ്സും. അനുശോചനങ്ങൾ” സംഭവം നടക്കുമ്പോൾ ഇദ്ദേഹം സ്വകാര്യ അവധിയിലായിരുന്നുവെന്നും പ്രസ്താവനയിൽ കമ്പനി പറയുന്നു.

വൈറലായ സമൂഹ മാധ്യമ പോസ്റ്റിൽ ആത്മഹത്യ ചെയ്ത ജീവനക്കാരൻറെ സഹപ്രവർത്തകൻ കുറിച്ചത് ഈ വിഷയം എന്തുകൊണ്ടാണ് ഒരു പൊതു വിഷയമായി ഉയരാത്തതെന്ന് തനിക്കറിയില്ലെന്നും തൻറെ സഹപ്രവർത്തകൻ കടുത്ത ജോലി സമ്മർദ്ദം മൂലമാണ് ജീവിതം അവസാനിപ്പിച്ചതെന്നുമായിരുന്നു. ക്രുട്രിമിൽ ജോലി ചെയ്തിരുന്ന അദ്ദേഹത്തോട് കമ്പനിയിൽ നിന്നും രാജിവച്ച് പോയ മറ്റ് രണ്ട് ജീവനക്കാരുടെ ജോലി കൂടി ചെയ്തുതീർക്കണമെന്ന് മേലധികാരികൾ നിർബന്ധം പിടിച്ചതായും ഇതേ തുടർന്നുണ്ടായ സമ്മർദ്ദമാണ് ഇത്തരമൊരു ദുരന്തത്തിൽ കലാശിച്ചതൊന്നുമാണ് സഹപ്രവർത്തകൻറെ വൈറലായ കുറിപ്പിൽ പറയുന്നത്.

أحدث أقدم