വിവാദപരാമർശം.. ജി. സുധാകരനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് പൊലീസ്...


        


ജി. സുധാകരൻ്റെ വിവാദപരാമർശത്തിനു പിന്നാലെ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വിവാദത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമ നടപടികളിലേക്ക് നീങ്ങിയതോടെ സുധാകരൻ പരാമർശം തിരുത്തിയെങ്കിലും കേസെടുക്കുന്നതിൽ തീരുമാനമെടുക്കാൻ നിയമോപദേശം കാത്തിരിക്കുകയാണ് പൊലീസ്.

പോസ്റ്റൽ ബാലറ്റുകൾ 1989 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിച്ചു തിരുത്തി എന്നാണ് ജി സുധാകരൻ പരസ്യമായി പറഞ്ഞത്. വിവാദ പരാമർശം തിരുത്തിയാണ് അമ്പലപ്പുഴ തഹസിൽദാർക്കും മൊഴി നൽകിയത്. എന്നാൽ അപ്പോഴും വിവാദ പ്രസംഗത്തിൻ്റെ വീഡിയോ തെളിവായി ഉണ്ട്. അതിനാൽ തെരഞ്ഞെടുപ്പ് നടപടികൾ തുടരുമെന്നാണ് സൂചന.


36 വർഷം മുൻപത്തെ സംഭവമായതിനാൽ തെളിവുകൾ കണ്ടെത്താൻ പ്രയാസമാകുമെന്നും വിശദമായ അന്വേഷണം വരുമെന്ന് പോലീസ് കരുതുന്നത്. അപ്രകാരം നിയമോപദേശം ശേഷം മാത്രമേ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ.

ഇതിനിടെ 1989 ലെ എൽഡിഎഫ് സ്ഥാനാർത്ഥി കെവി ദേവദാസ് ജി സുധാകരനെ തള്ളി രംഗത്തെത്തി. പോസ്റ്റൽ വോട്ടുകൾ തിരുത്തിയിട്ടില്ലെന്ന് മാധ്യമങ്ങളിലൂടെയാണ് ജി സുധാകരൻ്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടതെന്നും കെവി ദേവദാസ് പ്രതികരിച്ചു. ഇടതുപക്ഷ അധ്യാപക സംഘടന നേതാവായിരുന്ന കെ വി ദേവദാസ് 18000 വോട്ടിനാണ് വക്കം പുരുഷോത്തമനോട് അന്ന് തോൽക്കുന്നത്.
أحدث أقدم