അജ്ഞാത ജീവി; 3 മണിക്കൂറിനിടെ ആക്രമിച്ചത് 17 പേരെ, 6 മരണം

 


ഭോപ്പാൽ: മധ്യപ്രദേശിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ആറ് പേർ മരിച്ചതായി റിപ്പോർട്ട്. മേയ് 5നാണ് ആക്രമണമുണ്ടായത്. മൂന്നു മണിക്കൂറിനിടെ 17 പേർക്ക് പരുക്കേറ്റു ഏതു ജീവിയാണ് ആക്രമിച്ചതെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഭർവാനി ജില്ലയിലെ മൂന്നു ഗ്രാമ‌ങ്ങൾ ഇപ്പോൾ പരിഭ്രാന്തിയിലാണ്. ജീവിക്ക് പേ ബാധിച്ചിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. മേയ് 5ന് പുലർച്ചേ 17 പേരെയാണ് ആക്രമിച്ച് പരുക്കേൽപ്പിച്ചത്.

ഇവർക്കെല്ലാം ആന്‍റി റാബിസ് ഇൻജക്ഷൻ നൽകിയിട്ടുണ്ട്. മേയ് 23 മുതൽ ജൂൺ 2 വരെയുള്ള കാലയളവിൽ 6 പേർ മരിക്കുകയും ചെയ്തുവെന്ന് ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ.ദേവേന്ദ്ര റോമേഡെ പറയുന്നു.

ലിമ്പായ് ഗ്രാമത്തിൽ ഉറങ്ങിക്കിടന്നവരെയും ജീവി ആക്രമിച്ചിട്ടുണ്ട്. നാട്ടുകാരും വനംവകുപ്പും ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്.
أحدث أقدم