പത്തുവർഷമായി ഒളിവിൽ കഴിഞ്ഞ പീഡന കേസ് പ്രതിയെ ദിവസങ്ങളോളം വനമേഖലയിൽ തമ്പടിച്ച് പമ്പ പോലീസ് സാഹസികമായി പിടികൂടി



പത്തുവർഷമായി ഒളിവിൽ കഴിഞ്ഞ പീഡന കേസ് പ്രതിയെ ദിവസങ്ങളോളം വനമേഖലയിൽ തമ്പടിച്ച് പമ്പ പോലീസ് സാഹസികമായി പിടികൂടി
       സ്വന്തമായി ഫോണോ വീടോ ഇല്ലാത്ത, സ്ഥിരമായി ഒരിടത്തും തങ്ങാത്ത,  ഒരു ഫോട്ടോ പോലും പോലീസിന്റെ പക്കൽ ഇല്ലാത്ത . കൂടുതൽ സമയവും കാട്ടിനുള്ളിൽ ഒളിച്ചുതാമസിച്ച പീഡന കേസ് പ്രതിയെ പമ്പ പോലീസ് സാഹസികമായി പിടികൂടി. റാന്നി പെരുനാട് ളാഹ മഞ്ഞത്തോട് പൊന്നൻപാറ ഷെഡിൽ  അപ്പുക്കുട്ടനെ(39)യാണ് തീർത്തും പ്രതികൂല സാഹചര്യങ്ങൾ അതിജീവിച്ച് പ്രത്യേകഅന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തത്. ഒൻപതു മാസത്തെ  പമ്പ പോലീസിന്റെ പലവിധത്തിലുള്ള അധ്വാനമാണ് ഫലം കണ്ടത്. കേരളത്തിലെയും തമിഴ്നാട്ടിലെയും കാടുകളിൽ കയറി ദിവസങ്ങളോളം തങ്ങിയ പോലീസ് സംഘത്തിന് ഏറെ പ്രതിബന്ധങ്ങൾ  നേരിടേണ്ടി വന്നു. 
പ്രതിയെ കണ്ടെത്തുന്നതിന്  ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം റാന്നി ഡി.വൈ.എസ്.പി ആർ .ജയരാജിന്റെ മേൽനോട്ടത്തിൽ പമ്പ പോലീസ് ഇൻസ്‌പെക്ടർ സി.കെ മനോജിന്റെ നേതൃത്വത്തിൽ രൂപീകരിച്ച   എസ് സി പി ഓ സൂരജ്.ആർ.കുറുപ്പ്, സി പി ഓമാരായ രാജേഷ്,. അനു എസ് രവി, സുധീഷ്, രാഹുൽ എന്നിവർ അടങ്ങുന്ന പ്രത്യേകസംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
أحدث أقدم