ഡബ്ലിൻ:ചരിത്രത്തിലാദ്യമായി യൂറോയുടെ മൂല്യം നൂറിലേയ്ക്ക് കടക്കുമോ ? ആകാംക്ഷയിലാണ് യൂറോപ്പിലെ ഇന്ത്യക്കാർ. ഇന്നലെ രൂപായുടെ വിനിമയ നിരക്ക് 99.47 രൂപാ വരെ ഉയർന്നിരുന്നു. ജൂൺ 13 ന് 99.62 എന്ന നിലയിലായിരുന്നു നിരക്ക്.
കഴിഞ്ഞ ദിവസങ്ങളിൽ അല്പം ഉയർന്നെങ്കിലും നാളെ ചൊവ്വാഴ്‌ചയോടെ ഇന്ത്യൻ രൂപയ്ക്കെതിരെ യൂറോയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലായിരിക്കുമെന്ന് ധനകാര്യ വിദഗ്ദ്‌ധർ വിലയിരുത്തുന്നു.
യൂറോ / ഐഎൻആർ എക്സ‌്ചേഞ്ച് നിരക്ക് 99.90-100.10വരെ ഉയരുമെന്നാണ് ഫോറെക്സ് വിശകലന വിദഗ്‌ധർ പ്രവചിക്കുന്നത്. യൂറോയുടെ മൂല്യം 100.30 ന് മുകളിൽ തകർന്നാൽ, 101ലേക്ക് എത്താനുള്ള സാധ്യതയും വിദഗ്‌ധർ കാണുന്നുണ്ട്.
സമീപ കാലത്തെ യൂറോപ്പിലെയും ഇന്ത്യയിലെയും മോണിറ്ററി നയങ്ങളെ തുടർന്നാണ് ഈ പ്രതിഭാസം. യൂറോസോണിലെ പണപ്പെരുപ്പം യൂറോസോണി നിയന്ത്രിക്കുന്നതിനുള്ള നടപടികൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി വടംവലിക്ക് കാരണമായിരുന്നു.
മന്ദഗതിയിലായ ഉപഭോഗത്തെ തുടർന്ന് ആഭ്യന്തര വളർച്ചയെ ഉത്തേജിപ്പിക്കുന്നതിന് ജൂൺ ആറിന് ആർബിഐ റിപ്പോ നിരക്ക് 5.5% ആയി കുറച്ചിരുന്നു. രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ കുറവായിരുന്നു ഇത്.ഇത് യൂറോയുമായുള്ള പലിശ നിരക്കിലെ അന്തരം കൂടിയത് രൂപയുടെ മൂല്യം ദുർബലമാക്കുന്നതിന് കാരണമായിരുന്നു.
കഴിഞ്ഞ മെയ് മാസത്തിനുശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണ് യൂറോയുള്ളതെന്ന് കരുതപ്പെടുന്നു.ആർ ബി ഐ നിരക്ക് കുറയ്ക്കലും യൂറോസോൺ മുന്നറിയിപ്പും കാരണം യൂറോ-രൂപ മൂല്യം 100ന് താഴെ തുടരുമെന്ന മറ്റൊരു നിരീക്ഷണവും ഇന്നലെ പുറത്തു വന്നിട്ടുണ്ട്.അങ്ങനെയെങ്കിൽ നൂറു തൊടാതെ യൂറോ നിരക്കിനെ താഴ്ത്താനാവുമെന്ന് വിദഗ്ദർ നിരീക്ഷണം നടത്തുന്നുമുണ്ട്.