സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ.. കണ്ണുതള്ളി ഉപഭോക്താക്കൾ…





സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കൂടി. ഗ്രാമിന് ഇന്ന് 80 രൂപ വർദ്ധിച്ച് 10260 രൂപയും പവന് 640 രൂപ വര്‍ദ്ധിച്ച് 82080 രൂപയുമായി. അന്താരാഷ്ട്ര സ്വർണ്ണവില 3681 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.08 ആണ്. 18,14,9 കാരറ്റുകൾക്കും അനുപാതികമായ വില വർധന ഉണ്ടായിട്ടുണ്ട്. വെള്ളി വില വർദ്ധനവും തുടരുകയാണ്. 42.54 ഡോളറിലാണ് അന്താരാഷ്ട്ര വില. 24 കാരറ്റ് സ്വർണത്തിന് ബാങ്ക് നിരക്ക് ഒരു കോടി 20 ലക്ഷം രൂപയിൽ മുകളിലാണ്. സംസ്ഥാനത്ത് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 90000 രൂപയ്ക്ക് അടുത്ത് നൽകേണ്ടിവരും.

ശനിയാഴ്ച മുതൽ നേരിയ തോതിൽ കുറഞ്ഞ സ്വർണ്ണ വിലയാണ് ഇന്ന് വീണ്ടും കൂടി സർവ്വകാല റെക്കോർഡിൽ എത്തിയത്. വില വർധന കേരളത്തിലെ വിവാഹ വിപണിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വില ഉയർന്നത് വാങ്ങൽ കുറച്ചതായാണ് റിപ്പോർട്ട്. ദീപാവലിയോട് സ്വർണ്ണവില ഗ്രാമിന് പതിനായിരത്തിൽ എത്തും എന്നാണ് പലരും പ്രവചിച്ചിരുന്നത്. എന്നാൽ ദീപവലിയോടെ സ്വർണ്ണം പന്ത്രണ്ടായിരം രൂപയിലേക്ക് ഗ്രാമിന് എത്തുമെന്നാണ് സൂചനകൾ. അന്താരാഷ്ട്ര സ്വർണ്ണവില 3800 ഡോളറിലേക്ക് എത്തും എന്നുള്ള സാഹചര്യങ്ങളാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഡോളറിനെ മറികടന്ന് സ്വർണം ഗ്ലോബൽ കറൻസിയായി മാറുകയാണ്.വില കൂടുന്നതെന്തുകൊണ്ട്?

യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് കുറയ്ക്കുമെന്ന് സൂചനകളാണ് ഇപ്പോഴത്തെ വില വർധനവിന് കാരണം. അര ശതമാനത്തിന് മുകളിൽ കുറയ്ക്കണം എന്നാണ് പ്രസിഡൻ്റ് ട്രംപ് ആവശ്യപ്പെടുന്നത്. കാൽ ശതമാനമാണ് പലിശ നിരക്ക് കുറയ്ക്കുന്നതെങ്കിൽ സ്വർണ്ണത്തിൽ നിക്ഷേപിച്ചവർ ലാഭമെടുത്ത് പിരിയാനുള്ള സാധ്യതകളുണ്ട്. അങ്ങനെ വന്നാൽ സ്വർണ്ണവിലയിൽ നേരിയ കുറവ് വന്നേക്കാം. അരശതമാനമാണ് പലിശ നിരക്ക് കുറയ്ക്കുന്നതെങ്കിൽ സ്വർണ്ണവില വീണ്ടും വർദ്ധിച്ചേക്കും. ദീപാവലി ആഘോഷ സീസണിലേക്ക് അടുക്കുന്നതിനാൽ സ്വർണ്ണവില ഉയരും എന്ന സൂചനകളാണ് വരുന്നത്.
أحدث أقدم