എൻഎം വിജയൻറെ മരുമകൾ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; ആരോപണങ്ങളിൽ മറുപടിയുമായി എംഎൽഎ ടി സിദ്ദീഖ്


വയനാട് മുൻ ഡിസിസി ട്രഷറർ എൻഎം വിജയൻറെ മരുമകൾ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ആരോപണങ്ങളിൽ മറുപടിയുമായി കൽപ്പറ്റ എംഎൽഎ ടി സിദ്ദീഖ്. എൻഎം വിജയൻറെ കുടുംബത്തിന് നീതി ഉറപ്പാക്കാനാണ് പാർട്ടി ശ്രമിച്ചത്. എൻഎം വിജയൻറെ മകൻറെ ആരോഗ്യകാര്യത്തിൽ മൂന്ന് തവണ ഇടപെട്ടു. താൻ ഭീഷണിപ്പെടുത്തിയെന്ന ആരോപണം തെറ്റാണ്. വിജയൻറെ മകന് ആശുപത്രി ബിൽ അടക്കാൻ കഴിയാതെ വന്നപ്പോൾ ആ ബിൽ ഏറ്റെടുത്തു. എൻഎം വിജയൻറെ കുടുംബവുമായി കരാർ ഉണ്ടായിരുന്നു. ഇതുപ്രകാരം 20 ലക്ഷം നൽകിയിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കടം വീട്ടി. ബാങ്കിൽ ബാധ്യതയുള്ള വീടും സ്ഥലവും പാർട്ടി ഏറ്റെടുത്തു. കരാർ വീക്കിൽ ഓഫീസിൽ നിന്ന് വാങ്ങിയത് പാർട്ടി നേതൃത്വത്തിന് നൽകാൻ വേണ്ടിയായിരുന്നു. കരാറിൽ നിന്ന് കോൺഗ്രസ് പിന്നോട്ടുപോയിട്ടില്ല. സമയം വൈകിയത് പണം സ്വരൂപിക്കാൻ വന്ന താമസം മൂലമാണ്. പാർട്ടി ആരെയും ചതിച്ചിട്ടില്ല. അങ്ങനെ ചതിക്കാൻ ഉദ്ദേശിച്ചിട്ടില്ല. അങ്ങനെയൊരു ധാരണ അവർ പരത്തിയത് ശരിയായില്ല.

എൻഎം വിജയൻറെ മരുമകളുടെ ആത്മഹത്യാശ്രമത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാർച്ച് രാഷ്ട്രീയപ്രേരിതമാണെന്നും എംഎൽഎ ഓഫീസ് തകർത്തുവെന്നും ടി സിദ്ദീഖ് എംഎൽഎ ആരോപിച്ചു. ഓഫീസിലെ ഗ്ലാസ് പൊട്ടി. പൊലീസ് നോക്കി നിൽക്കെയാണ് അക്രമം നടന്നത്. എം എൽ എ ഓഫീസിലുണ്ടായിരുന്നവരോട് ഇറങ്ങി പോകാൻ പൊലീസ് ആവശ്യപ്പെട്ടു. ഇത് തന്നെയാണ് ഡിവൈഎഫ്ഐയും ആവശ്യപ്പെട്ടത്. രാഹുൽ ഗാന്ധിയുടെ ഓഫീസ്അടച്ച് തകർക്കാൻ നേതൃത്വം നൽകിയത് സിപിഎം ജില്ല സെക്രട്ടറി റഫീഖ് ആണ്. സി പി എം ക്രിമിനൽ പ്രവർത്തനത്തിൻറെ മേലാളാണ് റഫീഖ്.ഐസി ബാലകൃഷ്ണൻറെ ഓഫീസിലും തൻറെ ഓഫീസിലും അക്രമം നടത്താൻ നേതൃത്വം നൽകുന്നതും റഫീഖ് ആണ്. ജീവൻ ഉണ്ടെങ്കിൽ എം എൽ എ ഓഫീസ് അടച്ചിടാൻ അനുവദിക്കില്ല.ശക്തമായി പ്രതിരോധിക്കും. ടൗണിലേക്ക് ഇറക്കില്ലെന്ന് ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു. ഇപ്പോൾ തന്നെ ടൗണിലേക്ക് ഇറങ്ങുകയാണെന്നും ടി സിദ്ദീഖ് പറഞ്ഞു.

Previous Post Next Post