ഫെബ്രുവരിയിലെ വിൽപനക്കായി സബ്സിഡി സാധനങ്ങളുടെ ആവശ്യകത അറിയിക്കാൻ ജനുവരിയിൽ ഡിപ്പോകളോട് കേന്ദ്ര ഓഫിസ് നിർദേശിച്ചിരുന്നു.
എന്നാൽ, ഈ മൂന്ന് ഡിപ്പോകളിലെ മാവേലി കസ്റ്റോഡിയൻ തസ്തികയിലുള്ളവർ സബ്സിഡി സാധനങ്ങൾ ആവശ്യമില്ലെന്നാണ് അറിയിച്ചത്.
ഫെബ്രുവരിയിൽ മേൽപറഞ്ഞ ഡിപ്പോകളിൽ സാധനങ്ങൾ സ്റ്റോക്ക് ഇല്ലാതാവുകയും പൊതുജനങ്ങൾക്ക് വിതരണം ചെയ്യാൻ കഴിയാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.
പറക്കോട്, നെയ്യാറ്റിൻകര ഡിപ്പോകളിൽ ചെറുപയർ, മല്ലി, മുളക് തുടങ്ങി അഞ്ച് സബ്സിഡി സാധനങ്ങളും മാവേലിക്കര ഡിപ്പോയിൽ എട്ട് സാധനങ്ങളുമാണ് സ്റ്റോക്കില്ലാതായത്.