മോണലോവ ഇനി വേടന് സ്വന്തം;ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി;ചടങ്ങിൽ പങ്കെടുത്തത് വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രം




തൃശ്ശൂർ: റാപ്പർ വേടനും (ഹിരൺദാസ് മുരളി) എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്.ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു വിവാഹം. ചെമ്പുക്കാവ് സബ് രജിസ്ട്രാർ വീട്ടിലെത്തിയാണ് ചടങ്ങ് നടത്തിയത്. സഹോദരൻ ഹരി, ഭാര്യ സഹോദരൻ നവീൻ, ദളിത് ആക്ടിവിസ്റ്റ് ശ്യാംകുമാർ എന്നിവരാണ് സാക്ഷികളായി ഒപ്പിട്ടത്.

വധുവിന്റെ ബന്ധുക്കളും അടുത്ത സുഹ‍ൃത്തുക്കളും നാല് മണിയോടെ മുളങ്കുന്നത്ത് കാവിലെ വേടന്റെ വീട്ടിലേക്കെത്തിയിരുന്നു. വൈകിട്ട് പൂമലയിലെ റിസോർട്ടിലാണ് വിരുന്നു സൽക്കാരം ഒരുക്കിയിരിക്കുന്നത്. ഉറ്റസുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രമാണ് വിരുന്നിലേക്കും ക്ഷണിച്ചിട്ടുള്ളത്.2025ൽ വേടൻ എഴുതിയ ‘മോണലോവ’ എന്ന പാട്ട് കാമുക്കിക്ക് വേണ്ടി എഴുതിയതാണെന്ന് വേടൻ പറഞ്ഞിരുന്നു. കാമുകിയെ മോണലോവ അഗ്നിപർവതത്തോട് ഉപമിച്ചാണ് വേടൻ പാട്ട് എഴുതിയത്.ഈ ഗാനം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം തീർത്തിരുന്നു. പ്രണയവും വിപ്ലവും ഒരുപോലെ നിറഞ്ഞ വരികൾ ഇന്ന് വിവാഹ ദിനത്തിൽ ആരാധകർ വലിയ രീതിയിലാണ് ആഘോഷിക്കുന്നത്.
أحدث أقدم