മൂന്നാം ടേമിലേക്ക് കേരളത്തിലെ ഇടതുപക്ഷ മുന്നണി നീങ്ങാൻ പോകുകയാണ്. ആ ജനവിധിയാണ് ഉണ്ടാകാൻ പോകുന്നത്. യുഡിഎഫിലെ പടലപിണക്കങ്ങൾ തുടരുകയാണ്. എല്ലാവികസന പ്രവർത്തനത്തെയും പൂർണമായി തള്ളിപ്പറഞ്ഞവരാണ് അവർ. അവർക്ക് ഇത്തവണ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക കേരളത്തിന്റെ വികസനപ്രവർത്തത്തനത്തിൽ ഒരു പങ്കുവഹിക്കാനായിട്ടില്ലെന്നതാണ്. കേരളത്തിന്റെ മുന്നേറ്റത്തെപ്പറ്റി ഒരുവിമർശനവും ഉന്നയിക്കാൻ അവർക്ക് ആയിട്ടില്ല. അതായിരിക്കും ജനവിധിയിൽ ബിജെപിയും യുഡിഎഫും അഭിമുഖീകരിക്കുന്ന തിരിച്ചടി. കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കെതിരെ യുഡിഎഫ് ഒരക്ഷരം ഉരിയാടിയില്ല. പുതിയ കേരളം സൃഷ്ടിക്കുമെന്ന് എൽഡിഎഫ് പറഞ്ഞത് ജനങ്ങൾക്ക് അനുഭവവേദ്യമായെന്നും ഗോവിന്ദൻ പറഞ്ഞു.