യാത്രയ്ക്കിടെ ബസിന്റെ ബോഡിക്കുള്ളിൽ കുടുങ്ങി മൊബൈൽ ഫോൺ… പാലാ ഡിപ്പോയിൽ നടന്ന ആ അപൂർവ ദൗത്യം…



        

കോട്ടയം: യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിന്റെ ബോഡിക്കുള്ളിൽ അബദ്ധത്തിൽ കുടുങ്ങിപ്പോയ മൊബൈൽ ഫോൺ, വണ്ടി പൊളിച്ച് പുറത്തെടുത്ത് കെഎസ്ആർടിസി ജീവനക്കാർ. പാലാ ഡിപ്പോയിൽ പുലർച്ചെ ഒന്നരയോടെയാണ് സിനിമാക്കഥകളെ വെല്ലുന്ന രീതിയിലുള്ള ഈ അപൂർവ രക്ഷാദൗത്യം അരങ്ങേറിയത്. ബസിനുള്ളിൽ നിന്ന് കേട്ട ഫോണിന്റെ വൈബ്രേഷൻ ശബ്ദമാണ് ഒടുവിൽ മൊബൈൽ കണ്ടെത്താൻ വഴികാട്ടിയായത്.

കോഴിക്കോട് നിന്ന് മൂവാറ്റുപുഴയിലേക്ക് യാത്ര ചെയ്യുകയായിരുന്ന പത്തംഗ മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘത്തിലെ ഒരാളുടെ ഫോണാണ് കെഎസ്ആർടിസി ബസിന്റെ ബോഡിയിലെ ചെറിയ വിടവിലൂടെ ഉള്ളിലേക്ക് വഴുതിപ്പോയത്. വൈകുന്നേരം 4.30-ന് കോഴിക്കോട് നിന്ന് പുറപ്പെട്ട ബസ് കുന്നംകുളത്ത് എത്തിയപ്പോഴാണ് വിദ്യാർത്ഥി ഫോൺ നഷ്ടപ്പെട്ട വിവരം തിരിച്ചറിയുന്നത്. തുടർന്ന് തൃശൂരിൽ എത്തിയപ്പോൾ സഹയാത്രികർ ഈ ഫോണിലേക്ക് വിളിച്ചുനോക്കി. ബസിന്റെ ഉള്ളിൽ നിന്ന് വൈബ്രേഷൻ ശബ്ദം കേട്ടതോടെ ഫോൺ ബസിനുള്ളിൽ തന്നെയുണ്ടെന്ന് ഉറപ്പാവുകയായിരുന്നു. മൂവാറ്റുപുഴയിൽ എത്തിയപ്പോൾ ഫോൺ നഷ്ടപ്പെട്ട വിദ്യാർത്ഥി ഒഴികെ സംഘത്തിലെ മറ്റുള്ളവർ ഇറങ്ങി. തുടർന്ന് വിദ്യാർത്ഥി ബസിനൊപ്പം പാലാ ഡിപ്പോയിൽ എത്തുകയും അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു.


ഫോൺ ഉള്ളിൽ കുടുങ്ങിയെന്ന് ഉറപ്പായതോടെ പാലാ ഡിപ്പോയിലെ മെക്കാനിക് വിഭാഗം ഉടൻ തന്നെ രംഗത്തിറങ്ങി. പുലർച്ചെ 1.30ഓടെ ബസിന്റെ ബോഡിയുടെ തകിട് അഴിച്ച് മാറ്റിയാണ് ഫോൺ പുറത്തെടുത്തത്. ഏകദേശം അരമണിക്കൂർ നീണ്ട അതീവ സൂക്ഷ്മതയോടെയുള്ള പരിശ്രമത്തിനൊടുവിലാണ് ഫോൺ ഒരു കേടുപാടുമില്ലാതെ സുരക്ഷിതമായി വീണ്ടെടുക്കാനായത്. യാത്രക്കാരന്റെ പ്രشكനത്തിന് ഒപ്പം നിന്ന കണ്ടക്ടർ വികാസ് ചന്ദ്രൻ, ഡ്രൈവർ സി.ടി. സുരേഷ് എന്നിവരുൾപ്പെടെയുള്ള ജീവനക്കാരുടെ വലിയ സഹകരണവും ഈ ദൗത്യം വിജയകരമാക്കാൻ സഹായിച്ചു. നവമാധ്യമങ്ങളിൽ കെഎസ്ആർടിസി ജീവനക്കാരുടെ ഈ വേറിട്ട സേവനത്തിന് വലിയ കയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്

أحدث أقدم