വെള്ളത്തെചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്നാണ് ഇയാളോട് റൂം ഒഴിയാൻ ടൈറ്റസ് ആവശ്യപ്പെട്ടത്. പിന്നാലെ ഇരുമ്പ് വടിയും ചെടിച്ചട്ടിയും ഉൾപ്പെടെയെടുത്ത് ആക്രമിക്കുകയായിരുന്നു. തുടർന്ന് മരട് പോലീസ് എത്തി ശരതിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈകിട്ട് നാല് മണിയോടെ വാടക വീട്ടിൽ തിരിച്ചെത്തിയാണ് ശരത് മുറിയ്ക്ക് തീയിട്ടത്. മുറി പൂർണ്ണമായും കത്തിനശിച്ചു. മുറിയിൽ നിന്നും പുക ഉയരുന്നത് കണ്ട് ടൈറ്റസിന്റെ മകൻ നോക്കിയപ്പോഴാണ് ശരത് തീയിട്ടതായി മനസ്സിലാവുന്നത്. ശരതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.