ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ പണം എണ്ണുന്നതിനിടെ നടന്ന മോഷണത്തെ അങ്ങേയറ്റം ‘ഹീനമായ പാപം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കോടിക്കണക്കിന് ഭക്തർ അതിയായ ശ്രദ്ധയോടെയും ഭക്തിയോടെയും സമർപ്പിച്ച തുക അപഹരിച്ചത് ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും, ഈ സംഭവത്തിൽ തനിക്ക് വലിയ ദുഃഖവും ലജ്ജയുമുണ്ടെന്നും അദ്ദേഹം തുറന്ന കത്തിൽ കുറിച്ചു.