നിരവധി അക്രമസംഭവങ്ങളിൽ പങ്കാളികളായ ഇവർ ഉൾപ്പെട്ട ക്രിമിനൽ സംഘം, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അണ്ടൂർക്കോണം പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ള പൊതുപ്രവർത്തകരെ ആക്രമിച്ച കേസിൽ പ്രതികളാണ്. ഈ കേസിൽ ഏറെനാൾ റിമാൻഡിലായിരുന്ന ഇവർ നിലവിൽ ജാമ്യത്തിൽ ഇറങ്ങി കഴിയുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷവും ഇവരുടെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ്, കാപ്പ പ്രകാരം കടുത്ത നടപടിയുമായി പൊലീസ് മുന്നോട്ട് പോയത്. ജില്ലയിലെ ക്രമ സമാധാന നില തകർക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടി തുടരുമെന്ന് പൊലീസ് അറിയിച്ചു.