വിഡി സതീശൻ സർക്കാരിന്റെ മതേതര പ്രതിഛായക്ക് കളങ്കമാകുന്ന വീഴ്ചയെന്നും വിമർശനം. വഖഫ് കേസിൽ സർക്കാരിന് പറ്റിയ വീഴ്ച തിരുത്തണമെന്നും വീഴ്ചയെ ന്യായീകരിച്ചാൽ മതേതര മനസ്സുകൾ അകലുമെന്നും സമസ്ത മുഖപത്രം.
അമുസ്ലിങ്ങളെ വഖഫ് ബോർഡിൽ കുടിയിരുത്താനുള്ള അവസരമൊരുക്കുകയാണ് ഹൈക്കോടതിയിലെ മനഃപൂർവ നടപടിയിലൂടെ സർക്കാർ അഭിഭാഷകൻ ചെയ്തിരിക്കുന്നത്. മുനമ്പം വിഷയത്തിൽ യുഡിഎഫ് ഐക്യപ്പെട്ട തീരുമാനം വരുന്നതിന് മുൻപ് അത് വഖഫ് ഭൂമിയല്ലെന്ന് പരസ്യമായി ഭരണനേതൃത്വം പ്രഖ്യാപിച്ചത് നാക്ക് പിഴയാണോയെന്ന് മുഖപത്രത്തിൽ ചോദിക്കുന്നു.