
‘അമ്മയും അപ്പയും ക്ഷമിക്കണം… അടുത്ത ജന്മത്തിൽ നിങ്ങൾക്കായി തീർച്ചയായും ഡോക്ടറാകും. നിങ്ങൾ സ്വയം ശ്രദ്ധിക്കണം, സന്തോഷത്തോടെ ഇരിക്കണം.’ മഹാരാഷ്ട്രയിലെ 19കാരനായ നീറ്റ് പരീക്ഷാ വിദ്യാർഥി സൂരജ് സുഭാഷ് ഷിൻഡെയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കുറിപ്പിലെ വാക്കുകളാണിത്. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിനായി തയ്യാറെടുക്കുകയായിരുന്ന സൂരജിനെ ചത്രപതി സംഭാജിനഗർ ജില്ലയിലെ വൈജാപൂർ താലൂക്കിലെ ഖണ്ഡാലയിലെ വീട്ടിലെ പഠനമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിലെ മുകളിലത്തെ നിലയിലുള്ള മുറിയിലിരുന്നാണ് സൂരജ് പതിവായി പഠിച്ചിരുന്നത്. കുടുംബാംഗങ്ങൾ ഒരു മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ പുറത്തുപോയ സമയത്തായിരുന്നു സംഭവം. വീട്ടിൽ തിരിച്ചെത്തിയപ്പോൾ സൂരജിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതിനെ തുടർന്ന് ബന്ധുക്കൾ മുകളിലെ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു