ദുരന്തസമയത്ത് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് അനുചിതമാണെന്നും, ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ മനുഷ്യത്വം കാണിക്കണമെന്നും അദ്ദേഹം വിമർശിച്ചു. റാന്നി, കോന്നി, തിരുവല്ല, ആറന്മുള എന്നിവിടങ്ങളിൽ യോഗങ്ങൾ ചേർന്നതായും ദുരിതാശ്വാസ ക്യാമ്പുകളും പ്രളയബാധിത പ്രദേശങ്ങളും സന്ദർശിച്ചതായും മന്ത്രി വ്യക്തമാക്കി. അതേസമയം, മുൻ സർക്കാരിനെതിരെയും മന്ത്രി വിമർശനം ഉന്നയിച്ചു. പ്രളയപ്രതിരോധത്തിനും മുന്നൊരുക്ക സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും അവ ഫലപ്രദമായി നടപ്പാക്കിയില്ലെന്നാണ് മന്ത്രിയുടെ ആരോപണം. അതിന്റെ പ്രത്യാഘാതമാണ് ഇപ്പോഴും ജനങ്ങൾ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.