മദ്യപാനം ഉപേക്ഷിക്കാനുള്ള പ്രധാന കാരണം കുടുംബമാണെന്ന് ധർമജൻ പറഞ്ഞു. ഭാര്യയ്ക്ക് മദ്യപാനം ഇഷ്ടമല്ലായിരുന്നെന്നും ഭാര്യയുടെ കുടുംബത്തിലും മദ്യപിക്കുന്നവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മക്കൾ വളർന്നതും തീരുമാനത്തിന് കാരണമായതായി ധർമജൻ പറഞ്ഞു.



“മദ്യപാനം വേണ്ടെന്ന് വച്ചു. ഒന്നാമത്തെ കാരണം കുടുംബം തന്നെയാണ്. രമേശ് പിഷാരടിയുടെ ആവശ്യത്തിന് കഴിച്ചാൽ മതിയെന്ന് പറയുമായിരുന്നു. വീട്ടിൽ ഭാര്യയ്ക്ക് ഇഷ്ടമല്ല. അങ്ങനെയൊക്കെ വന്നപ്പോൾ ഞാൻ വേണ്ടെന്ന് വച്ചു. പിന്നെ പ്രായവും. കഴിഞ്ഞ 23-ാം തീയതി എൻ്റെ അമ്പതാമത്തെ ജന്മദിനമായിരുന്നു. ആവശ്യത്തിനൊക്കെ എല്ലാമായി നടന്നിട്ടുണ്ട്. ഇനിയൊന്ന് നന്നാവട്ടെ. പിള്ളേരും വലുതായി. രണ്ട് ഘടകങ്ങളാണ്. അതാണ് പ്രധാന കാരണം. സ്വയം ഒന്ന് അടങ്ങാമെന്ന് കരുതി,” ധർമജൻ പറഞ്ഞു.മദ്യപാനം

ഉപേക്ഷിക്കുന്നതിനായി ചികിത്സ നടത്തിയിരുന്നുവെന്നും നടൻ വ്യക്തമാക്കി. മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്ന രീതിയിലുള്ള ആളായിരുന്നില്ലെന്ന് ധർമജൻ പറഞ്ഞു. സുഹൃത്തുക്കൾക്കൊപ്പം കൂടുമ്പോൾ മദ്യപിക്കുന്ന ശീലമായിരുന്നുവെന്നും സിനിമാ മേഖലയിലെ ശേഷവും ഇത് തുടർന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നടൻ ബിബിൻ ജോർജിൻ്റെ കട ഉദ്ഘാടനത്തിന് മദ്യപിച്ചാണ് എത്തിയതെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ആരോപണങ്ങൾ ധർമജൻ തള്ളി. തിരക്കിട്ട് ഇറങ്ങുന്നതിനിടെ ഷർട്ടിൻ്റെ ബട്ടണുകൾ തെറ്റായ രീതിയിലാണ് ഇട്ടിരിക്കുന്നത് ശ്രദ്ധിച്ചിരുന്നില്ലെങ്കിൽ ഇതാണ് സോഷ്യൽ മീഡിയയിൽ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടതെന്നും ധർമജൻ പറഞ്ഞു