രമ്യ ഹരിദാസ്–കോൺഗ്രസ് പ്രവർത്തകർ തമ്മിലടി.. എം.എം. ഹസന്….



തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷം ഗൗരവതരമായി കാണുന്നുവെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സംഭവത്തിൽ അന്വേഷണം നടത്താൻ മുൻ കെപിസിസി അധ്യക്ഷൻ എം.എം. ഹസനെ ചുമതലപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു. നാളെ തന്നെ അന്വേഷണ നടപടികൾ ആരംഭിക്കും. വിഷയത്തിൽ സംഘടനാ മര്യാദ പാലിക്കപ്പെട്ടില്ലെന്നും അച്ചടക്കലംഘനം നടത്തിയ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ ശക്തമായ സംഘടനാ നടപടി സ്വീകരിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

മുഖ്യമന്ത്രി വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, വർക്കിങ് പ്രസിഡന്റുമാർ എന്നിവരുമായി ആലോചിച്ച ശേഷമാണ് എം.എം. ഹസനെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. കിഴുവിലം ഗ്രാമപഞ്ചായത്ത് പരിധിയിലെ കോൺഗ്രസ് പ്രവർത്തകർ ബാങ്ക് തിരഞ്ഞെടുപ്പിൽ രണ്ട് വിഭാഗങ്ങളായി മത്സരിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. കെപിസിസി നിർദേശപ്രകാരം സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ ഇടപെട്ട് ഡിസിസി ഭാരവാഹി വിശ്വനാഥൻ നായരെയും ബ്ലോക്ക് പ്രസിഡന്റ് അഭയനെയും വിളിച്ച് ചർച്ച നടത്തിയിരുന്നു. എന്നാൽ ഇരുവിഭാഗങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. തുടർന്നാണ് തർക്കം സംഘർഷത്തിലേക്ക് നീങ്ങിയത്

ഒരു ജനപ്രതിനിധി എന്ന നിലയിൽ ഇരുപക്ഷത്തുമുള്ളവർ കോൺഗ്രസ് പ്രവർത്തകരായതിനാൽ താൻ ഒരു പക്ഷം പിടിക്കാതെ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് രമ്യ ഹരിദാസിന്റെ വിശദീകരണം.


സംഭവത്തിൽ നേരത്തെ ഇരുവിഭാഗങ്ങൾക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. ഇപ്പോൾ കെപിസിസി അന്വേഷണവും പ്രഖ്യാപിച്ചതോടെ പാർട്ടിക്കുള്ളിലെ തർക്കത്തിൽ സംഘടനാ തലത്തിലുള്ള നടപടികൾക്കും വഴിയൊരുങ്ങുകയാണ്. അതേസമയം, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചും സണ്ണി ജോസഫ് പ്രതികരിച്ചു. മഴ കുറയുന്നത് വൈദ്യുതി പ്രതിസന്ധിക്ക് കാരണമാകുന്നുണ്ടെന്നും മുൻകരുതൽ വേണമെന്ന് കേന്ദ്രം തന്നെ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര്യാടന്റെ കരാർ റദ്ദാക്കിയതാണ് വൈദ്യുതി പ്രതിസന്ധിയുടെ മൂർച്ച കൂട്ടിയതെന്നും കരാർ റദ്ദാക്കിയവരാണ് പ്രതിസന്ധിക്ക് കാരണമെന്നും സണ്ണി ജോസഫ് ആരോപിച്ചു. സെപ്റ്റംബർ 15ഓടെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമാകുമെന്നും തിരികെ നൽകേണ്ട വൈദ്യുതി ഈ മാസം 15ന് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. സോളാർ പാനലുകൾ സ്ഥാപിച്ചവർക്ക് മീറ്ററുകൾ ഉടൻ ലഭ്യമാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. സോളാർ പാനലുകൾ സ്ഥാപിക്കുന്നവരുടെ എണ്ണം പെട്ടെന്ന് വർധിച്ചതാണ് മീറ്ററുകളുടെ ലഭ്യത കുറയാൻ കാരണമെന്നും അദ്ദേഹം വിശദീകരിച്ചു. കേരളത്തിന് പുറത്തുനിന്നാണ് മീറ്ററുകൾ വാങ്ങുന്നതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

أحدث أقدم