പൊലീസ് ചുമത്തിയ ഭവനഭേദന, മോഷണക്കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെയും മറ്റ് പ്രതികളുടെയും പ്രധാനവാദം.
വിജയ് പി നായരുമായി പ്രശ്നം പറഞ്ഞു തീക്കുന്നതിനാണ് ലോഡ്ജിൽ പോയതെന്നും പ്രതികൾ അറിയിച്ചിട്ടുണ്ട്.
അതെ സമയം
ഭാഗ്യലക്ഷ്മിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം എടുക്കും മുൻപ് തന്റെ ഭാഗം കേൾക്കണം എന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ യു ട്യൂബർ വിജയ് പി. നായരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
തനിക്കെതിരായ ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നാണ് ഹർജിക്കാരന്റെ വാദം.