കോഴിക്കോട്/ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃ – ശിശു സംരക്ഷണ കേന്ദ്രത്തില്‍ സ്ത്രീരോഗവിഭാഗം (മൂന്ന്) യൂണിറ്റ് ചീഫ് പ്രൊഫ പ്രൊഫസറായ ഡോക്ടര്‍ക്ക് കൈക്കൂലി കേസിൽ സസ്‌പെന്‍ഷന്‍. സ്ത്രീരോഗവിഭാഗം (മൂന്ന്) യൂണിറ്റ് ചീഫ് പ്രൊഫ. ഡോ. ശരവണകുമാറിനെ യാണ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ കൈക്കൂലി കേസിൽ സസ്‌പെന്‍ഡ് ചെയ്തത്. കൂലിപ്പണിക്കാരനും നിർധനനുമായ യുവാവിൽ നിന്ന് 2000 രൂപ ഡോക്ടർ കൈക്കൂലി ചോദിച്ചുവാങ്ങിയ സംഭവത്തിലാണ് സസ്‌പെൻഷൻ.
ഭാര്യയുടെ ശസ്ത്രക്രിയക്കെത്തിയ കൂലിപ്പണിക്കാരനായ യുവാവിനോട് ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. 2000 രൂപയാണ് കൈക്കൂലി ചോദിച്ചുവാങ്ങിയത്. തുടര്‍ന്ന് യുവാവ് ഐ എം സി എച്ച് സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു. പരാതി നൽകിയ പിറകെ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍ യുവാവിനെ ഫോണില്‍ ബന്ധപെട്ടു. അപ്പോൾ ഡോക്ടറുടെ സംഭാഷണം യുവാവ് റെക്കോര്‍ഡ് ചെയ്തു. പരാതി പിന്‍വലിക്കണ മെന്നും കാല്‍ തൊട്ട് മാപ്പു പറയാമെന്നുമായിരുന്നു ഡോക്ടര്‍ യുവാവിനോട് പറഞ്ഞിരുന്നത്.
”ഞാന്‍ കൂലിപ്പണിക്കാരനാണെങ്കിലും എന്റെ കാലില്‍ തൊടാനുള്ള ഒരു യോഗ്യതയും ഇപ്പോള്‍ നിങ്ങള്‍ക്കില്ലെന്നുമാണ്” യുവാവ് ഇതിന് നല്‍ കുന്ന മറുപടി. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നര മിനിറ്റിലേറെ ഡോക്ടര്‍ യുവാവിനോട് സംസാരിച്ചു. പണ്ട് കൈക്കൂലിക്കാരനായ ഡോക്ടറെ മെഡിക്കല്‍ കോളജില്‍ ചെരിപ്പുമാലയണിയിച്ച സംഭവം നടന്നിട്ടുണ്ടെന്നും, ഇന്നങ്ങനെ ചെയ്താല്‍ ഞങ്ങളെ ക്രിമിനല്‍ കേസില്‍പെടുത്തു മെന്നും യുവാവ് പറയുന്നതും ഓഡിയോയില്‍ കേൾക്കാവുന്നതാണ്.
ഇരുവരും തമ്മിലുള്ള സംഭാക്ഷണം ഡോക്ടറുടെ കുറ്റകൃത്യം വ്യക്തമായും തെളിയിക്കുന്ന താണ്. സംഭാഷണത്തിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഡോക്ടര്‍ യുവാവിനെ വിളിച്ച് പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശവും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിനൊപ്പം ആരോഗ്യവകുപ്പിന് നൽകിയിരുന്നു. ഇതോടെയാണ് ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍ ഉണ്ടാവുന്നത്.