അശ്രദ്ധമായി വാഹമനോടിച്ചതിന് ഡ്രൈവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പരിക്കേറ്റവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.
അശ്രദ്ധമായും അലക്ഷ്യമായും വാഹനമോടിച്ചു എന്നാണ് ഡ്രൈവർ ബാലസുബ്രഹ്മണ്യത്തിനെതിരെയുള്ള കേസ്.
അലക്ഷ്യമായി വാഹനമോടിച്ചു എന്ന് പ്രാഥമികമായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കൂടുതൽ കാര്യങ്ങളിൽ വ്യക്തത വന്നതിന് ശേഷം നടപടി ക്രമങ്ങൾ മാറാൻ സാധ്യതയുണ്ട്.
കൂടുതൽ വകുപ്പുകൾ ചുമത്താനുള്ള സാധ്യതയുണ്ട്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 14 പേരാണ് ചികിത്സയിലുള്ളത്.
മൂന്നു പേർക്കാണ് ഗുരുതര പരിക്ക്.
ഇലവുങ്കൽ നിന്ന് കണമല പോകുന്ന വഴി നാറാണൻ തോടിന് സമീപമാണ് അപകടമുണ്ടായത്.
അപകട സമയത്ത് ബസിൽ 64 മുതിർന്നവരും എട്ട് കുട്ടികളുമടക്കം 72 പേരാണ് ഉണ്ടായിരുന്നത്.
തമിഴ്നാട്ടിലെ മയിലാട്‌തുറയിൽ നിന്നുള്ള അയ്യപ്പഭക്തർ ശബരിമല ദർശനം കഴിഞ്ഞ് തിരികെ നാട്ടിലേക്ക് പോകുംവഴിയാണ് അപകടത്തിൽ പെട്ടത്.
വാഹനത്തിന്റെ പെർമിറ്റ്, ഇൻഷുറൻസ്, ഫിറ്റ്നസ് എന്നിവ കൃത്യമായിരുന്നു.