17കാരനെ കൊന്ന് കഷണങ്ങളാക്കി അടുക്കളയിൽ ഒളിപ്പിച്ചു; കൊലപാതകം ഭാര്യയെ ശല്യപ്പെടുത്തിയതിനെ തുടർന്നെന്ന് ഭർത്താവ്


 

മുംബൈ: ഭാര്യയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് പതിനേഴുകാരനെ ഭർത്താവ് കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി. മഹാരാഷ്ട്രയിലാണ് സംഭവം. ഈശ്വർ പുത്രൻ (17) ആണ് കൊല്ലപ്പെട്ടത്. മുംബൈയിലെ ചെമ്പൂരിൽ തിങ്കളാഴ്ചയാണ് കൊലപാതം. സംഭവത്തിൽ പ്രതി ഷഫീഖ് അഹമ്മദ് ഷെയ്ഖിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഷഫീഖ് അഹമ്മദിൻ്റെ ഭാര്യാപിതാവിൻ്റെ വളർത്തുമകനാണ് ഈശ്വർ എന്ന് പോലീസ് വ്യക്തമാക്കി. ഈശ്വർ പുത്രൻ തന്റെ ഭാര്യയെ ഉപദ്രവിച്ചതായി ഷഫീഖ് അഹമ്മദ് ഷെയ്ഖ് ആരോപിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഹേംരാജ് രാജ്പുത് പറഞ്ഞു.
ഭാര്യയെ ശല്യം ചെയ്യരുതെന്ന് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും അനുസരിച്ചില്ലെന്നും തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പറഞ്ഞു.

കൊലപാതകം നടത്തിയ ശേഷം മൃതദേഹം പല കഷ്ണങ്ങളാക്കി മുറിച്ച് പ്രതി അടുക്കളയിൽ ഒളിപ്പിച്ചു. രണ്ട് ദിവസമായിട്ടും ഈശ്വറിനെ കാണാതായതോടെ ഷഫീഖിന്റെ ഭാര്യാപിതാവ് പോലീസിൽ പരാതി നൽകി. ഈശ്വറിനെ കാണാനില്ലെന്നും എന്തോ സംഭവിച്ചെന്നും പോലീസിനെ അറിയിക്കുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്.

ഷഫീഖിനെ ചോദ്യം ചെയ്തതോടെ കൊലപാതക വിവരം പുറത്തുവന്നത്. ഈശ്വറിന്റെ മൃതദേഹം അഞ്ച് കഷ്ണങ്ങളാക്കി മുറിച്ച് അടുക്കളയിൽ ഒളിപ്പിക്കുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ചെമ്പൂരിലെ ആർ‌സി‌എഫ് ഏരിയയിലെ ഫ്‌ളാറ്റിലെ അടുക്കളയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പ്രതിയുടെ ആറസ്റ്റ് രേഖപ്പെടുത്തിയെന്നും വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. പ്രതി ഷഫീഖ് അഹമ്മദ് ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഇയാൾക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പൾ ചുമത്തി.


أحدث أقدم