ന്യൂഡൽഹി : സീറ്റ് വിഭജനത്തെ ചൊല്ലി ഇന്ത്യ സഖ്യത്തിൽ ഭിന്നത. കൃത്യ സമയത്തിനുള്ളിൽ സംസ്ഥാനങ്ങളിൽ സീറ്റ് വിഭജനം നടത്തണമെന്നു മമത ബാനർജി ആവശ്യപ്പെട്ടു. എന്നാൽ മമതയുടെ നിലപാടിനോടു കോൺഗ്രസ് അടക്കമുള്ള കക്ഷികൾ മൗനം പാലിച്ചു. പിന്നാലെ മമത സംയുക്ത വാർത്താ സമ്മേളനം ബഹിഷ്കരിച്ചു.
അതേസമയം ആർജെഡി, സമാജ്‌വാദി പാർട്ടികൾ മമതയുടെ നിലപാടിനെ അനുകൂലിച്ചു. മമതയുടെ പ്രതിഷേധത്തെ തുടർന്നു ജാതി സെൻസസിൽ പ്രമേയം പാസാക്കിയില്ല.
പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യാ മുന്നണി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് 13 അംഗ സമിതിയെ തെരഞ്ഞെടുത്തു. ഏകോപന സമിതിയാവും മുന്നണിയുടെ ഉന്നത സംവിധാനം. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റു പങ്കുവയ്ക്കലില്‍ ഉടന്‍ ചര്‍ച്ചകള്‍ തുടങ്ങാനും മുംബൈയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.