യുദ്ധത്തിൻ്റെ പതിമൂന്നാം ദിവസം അതായത് ഡിസംബർ 16ന് പാകിസ്ഥാൻ ആർമിയുടെ തലവനായ ജനറൽ അമീർ അബ്ദുല്ല നിയാസിക്ക് (ജനറൽ അമീർ അബ്ദുല്ല നിയാസി) അദ്ദേഹത്തിൻ്റെ പരിചയക്കാരനായ ഒരു ഇന്ത്യൻ കമാൻ്റർ ഒരു കുറിപ്പ് കൊടുത്തയച്ചു. ആ കത്തിലിങ്ങനെ രേഖപ്പെടുത്തിയതായി (ഗാരി ജെ ബാസ് ഗാരി ജെ ബിസ്സ) എഴുതിയ ദി ബ്ലഡ് ടെലിഗ്രാം എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
'എൻ്റെ പ്രിയപ്പെട്ട അബ്ദുള്ള, ഞാൻ ഇവിടെയുണ്ട്. ഗെയിം പൂർത്തിയായി.. എനിക്ക് നിങ്ങളെ വിട്ടുകൊടുക്കാൻ ഞാൻ നിർദ്ദേശിക്കുന്നു, ഞാൻ നിങ്ങളെ പരിപാലിക്കും. പ്രിയമുള്ള അബ്ദുള്ള, ഞാനിവിടെ ഉണ്ട്. കളി അവസാനിച്ചു. നിങ്ങൾ കീഴടങ്ങുന്നതാണ് നല്ലത്. ഞാൻ നിങ്ങളെ സുരക്ഷിതമായി കാത്തു കൊള്ളാം' എന്നാണ് കുറിപ്പിൽ എഴുതിയിരുന്നത്. നിയാസിയുടെയും അയാളുടെ സൈന്യത്തിൻ്റെയും കീഴടങ്ങൽ ഉറപ്പാക്കാൻ ഇന്ത്യൻ ആർമിയുടെ തലവനായിരുന്ന ജനറൽ സാം മനേക് ഷാ (ജനറൽ സാം മനേക്‌ഷാ) തൻ്റെ സേനയുടെ കിഴക്കൻ കമാണ്ട് ചിഫ് ആയിരുന്ന ജനറൽ ജെആർഎഫ്. ജെക്കബിനെ കീഴടങ്ങൽ നടപടികൾ നടപ്പിലാക്കാൻ ഡാക്കയിലേക്ക് ഹെലികോപ്റ്ററിൽ പറഞ്ഞയച്ചു. ഡാക്കയിലെത്തിയ ജനറൽ ജേക്കബ് പാകിസ്ഥാൻ ആർമി ചീഫായ നിയാസിയെ ഫോണിൽ വിളിച്ച് കീഴടങ്ങാൻ ആവശ്യപ്പെട്ടു. 'ഞങ്ങൾ കീഴടങ്ങുമെന്ന് ആരാണ് പറഞ്ഞത്. ഞാൻ ഡാക്കയിലെത്തിയത് വെടിനിർത്തൽ കരാറിൽ ഒപ്പിടാനാണ് വന്നത്' എന്നായിരുന്നു നിയാസി പറഞ്ഞത്.
അവസാന നിമിഷത്തിലും കള്ളക്കളി കളിക്കാനൊരുങ്ങിയ നിയാസിയോട് ജന.ജേക്കബ് അൽപം ശബ്ദമുയർത്തി ഭീഷണിയുടെ സ്വരത്തിലിങ്ങനെ പറഞ്ഞു. 'നിങ്ങൾ കീഴടങ്ങിയേ പറ്റു. നിങ്ങളുടെയും കുടുംബത്തിൻ്റെയും സുരക്ഷയും ഭദ്രതയും എനിക്ക് ഉറപ്പാക്കാം. നിങ്ങൾ കീഴടങ്ങുന്നില്ലെങ്കിലും ഞാൻ കൈ കഴുകി മാറും, ഭവിഷ്യത്തുകൾ അനുഭവിക്കുക. ഞാൻ നിങ്ങൾക്ക് അര മണിക്കൂർ സമയം തരാം. അതിനുള്ളിൽ കീഴടങ്ങാൻ ഒരുങ്ങുക. അതല്ലെങ്കിൽഡാക്കയിൽ ഇല്ലാതാക്കും. ..ജേക്കബ് ഫോൺ കട്ട് ചെയ്തു.
ഇന്ത്യൻ സൈന്യത്തിൻ്റെ ഭീഷണി നേരിടുന്നു. ജനറൽ നിയാസി കീഴടങ്ങാൻ ഒരുക്കമാണെന്ന് അറിയിച്ചു. ഇന്ത്യൻ ഈസ്റ്റേൺ കമാഡിൻറെ കമാഡിംഗ് ഓഫീസർ ലഫ്. ജനറൽ ജഗജിത് സിംഗ് അറോറ കീഴടങ്ങൽ നടപടികളുടെ ഒരുക്കം പൂർത്തിയാക്കി. പാകിസ്ഥാൻ ആർമിയുടെ തലവനായ ജനറൽ നിയാസി ഡാക്ക റെയ്‌സ് കോഴ്‌സിൽ വെച്ച് ലഫ് ജനറൽ അറോറയുടെ മുമ്പിൽ നിറകണ്ണുകളോടെ കീഴടങ്ങാനെത്തി. ജനറൽ നിയാസിയുടെ പിസ്റ്റൽ അറോറയ്ക്ക് കൈമാറി. കീഴടങ്ങൽ ചടങ്ങ് നടക്കുമ്പോൾ
പാകിസ്ഥാനി ആർമി ജനറൽ നിയാസി യഹൂദനായ (ജൂ) ജനറൽ് പക്ഷേ, ജനറൽ ജെക്കബിൻ്റെ മറുപടി സിഡ്‌നി ഷാൻബെർഗിനെ അത്ഭുതപ്പെടുത്തി. ഒരു കാരണവശാലും അത്തരത്തിൽ വാർത്ത റിപ്പോർട്ട് ചെയ്യരുതെന്ന് ജന. ജേക്കബ് ഖണ്ഡിതമായി പറഞ്ഞു. ശത്രുരാജ്യത്തെ സൈനികരുടെ ആത്മവിശ്വാസവും ആത്മവീര്യവും തകർത്തുകളഞ്ഞതൊന്നും ചെയ്യരുതെന്ന് ഇന്ത്യൻ സേനയുടെ നിലപാടാണ് അവിടെ കണ്ടത് ഗാരി ജെ ബാസ് എഴുതിയിരിക്കുന്നത്. ജെഫ്രി ജേക്കബ് വാജ്‌പേയി മന്ത്രിസഭയുടെ കാലത്ത് ഗോവയിലും ബംഗാളിലും ഗവർണറായിരുന്നു.