ബാങ്കിലെ താത്കാലിക കാഷ്യറാണ് സുധീർ തോമസ്. ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. ബാങ്കിൽ പണയം വെച്ച 18 പായ്ക്കറ്റ് സ്വർണ്ണാഭരണങ്ങൾ കവരുകയും പകരം മുക്കുപണ്ടം വെയ്ക്കുകയും ചെയ്തുവെന്നാണ് പരാതി. സുധീർ തോമസിന്‍റെ ഭാര്യയുടേതടക്കം സ്വർണ്ണം ഇങ്ങനെ കവർന്നതായാണ് വിവരം. വെള്ളിയാഴ്ച ബാങ്ക് തുറക്കാനെത്തിയ മാനേജർ സുധീർ തോമസിന്‍റെ ബാഗും മൊബൈൽ ഫോണും ഒരു ലിസ്റ്റും ഓഫീസിൽ നിന്നും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം മോഷണം പോയതായി കണ്ടെത്തിയത്.