മറ്റു കുട്ടികള്‍ക്ക് സാരമായ പരിക്കില്ലെന്നാണ് വിവരം. അപകടം നടന്ന ഉടനെ നാട്ടുകാരടക്കം ചേര്‍ന്ന് ബസിലുണ്ടായിരുന്ന കുട്ടികളെ പുറത്തെത്തിക്കുകയായിരുന്നു. എല്ലാ കുട്ടികളെയും അടുത്തുള്ള ഹെല്‍ത്ത് സെന്‍ററിലേക്ക് മാറ്റി. ഇവര്‍ക്ക് പരിക്കേറ്റിട്ടുണ്ടോയെന്നടക്കം പരിശോധിച്ച് പ്രാഥമിക ചികിത്സ നൽകും. റോഡിന് വീതികുറഞ്ഞ ഭാഗമാണെന്നും മഴയത്ത് റോഡിൽ നനവുണ്ടായിരുന്നുവെന്നും നഗരൂര്‍ പഞ്ചായത്തംഗം എം രഘു പറഞ്ഞു. മഴയത്ത് റോഡിൽ ചെളിയും അടിഞ്ഞുകൂടിയിരുന്നു. 25 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ആര്‍ക്കും കാര്യമായ പരിക്കില്ലെന്നും പഞ്ചായത്തംഗം പറഞ്ഞു.