കോട്ടയം : ദേശവിരുദ്ധ പ്രവർത്തനവും തീവ്രവാദവും മുഖമുദ്രയായ പി എഫ് ഐ സമാന പ്രസ്ഥാനങ്ങൾക്ക് സുരക്ഷിതമായി വളരാനുള്ള ഇടമായി കേരളം മാറിയിരിക്കുന്നു എന്ന് ബിജെപി നേതാവ് എൻ ഹരി ആരോപിച്ചു.
പി എഫ് ഐ ഹിറ്റ് ലിസ്റ്റിൽ ജില്ലാ ജഡ്ജി ഉൾപ്പെടെ 950 പേരുണ്ടെന്ന എൻഐഎ റിപ്പോർട്ടിൽ ഒട്ടും അത്ഭുതമില്ല. സംസ്ഥാന സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും മൃദു സമീപനം ഇവർക്ക് വളരാനുള്ള അവസരം നൽകുന്നു. ശക്തമായ നടപടി എടുക്കുന്നതിന് നിർദ്ദേശം നൽകാൻ സർക്കാർ മടി കാണിക്കുകയാണ്.
പിഎഫ് ഐ പോലുള്ള പ്രസ്ഥാനങ്ങളിലെ തീവ്രവാദികൾ പൊതു മണ്ഡലത്തിൽ സംഘടനകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും തണലിൽ കേരളത്തിൽ വിഹരിക്കുകയാണ്.
ഇക്കൂട്ടർ ക്കെതിരെ കേരള പോലീസിൽ പരാതി നൽകിയാൽ പരാതിക്കാരനു ജീവനുഭീഷണി ഉയർന്ന സംഭവങ്ങൾ അനവധിയാണ്. പോലീസിൽ സൂചന നൽകി മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ ഇൻഫോർമർ ക്കെതിരെ ജിഹാദ് കൊലവിളിയാണ് ഉയരുന്നത്. പോലീസിലോ കേരള അന്വേഷണ ഭാഗങ്ങളിലോ വിവരം കൈമാറാൻ പോലും ഭയപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ദേശവിരുദ്ധ പ്രവർത്തനം നടത്തുന്ന ചില വിഭാഗങ്ങളുമായി പോലീസിലെ ചില ഉദ്യോഗസ്ഥർ അടുത്ത ബന്ധപ്പെടുന്നതായി സ്ഥിരീകരിക്കപ്പെടുകയും പേരിന് നടപടിയെടുക്കുകയും ചെയ്യുന്നത് വാർത്തകളിലും ഇടം പിടിക്കാറുണ്ട്.
കേരളത്തിലെ ചില ജില്ലകൾ പ്രത്യേകിച്ച് കോട്ടയം ജില്ലയുടെ വാഗമൺ, വകച്ചുവട് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിൽ ഇടയ്ക്കിടെ വന്നു പോകുന്നവർ, ആലപ്പുഴ ജില്ലയിലെ ചില ഭാഗങ്ങൾ ഉൾപ്പെടെ സംസ്ഥാന വ്യാപകമായി കൂണുപോലെ മുളച്ചു വരുന്ന ചില വ്യാപാരസ്ഥാപനങ്ങളും സംശയം ജനിപ്പിക്കുന്നു.
ടർഫുകൾ. രാത്രി വൈകുന്നേരം പ്രവർത്തിക്കുന്ന ചില വഴിയോര ഭക്ഷ്യ സ്ഥാപനങ്ങൾ, ഇതെല്ലാം
പിഎഫ്ഐയുടെ വേഷപ്രച്ഛന്ന സ്ഥാപനങ്ങളാണ്.
ചെറിയ തട്ടുകടകളിൽ പോലും രാത്രി ഉണ്ടാകുന്ന സംഘം ചേരലും പ്രവർത്തനരീതിയും നമ്മെ നടുക്കുന്നതാണ്. വലിയ ഭീതിയും ആശങ്കയും ജനിപ്പിക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. പോലീസോ ഇക്കൂട്ടർക്ക് നിശബ്ദ പിന്തുണ നൽകുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളോ ഇക്കാര്യത്തിൽ ഒട്ടും ഗൗരവം കാണുന്നില്ല.അതാണ് അങ്ങേയറ്റം ആശങ്ക ജനിപ്പിക്കുന്നത്.