ഭരണഘടന ഭേദഗതിയുമായി ആർഎസ്എസ്.. സോഷ്യലിസം, മതേതരത്വം തുടങ്ങിയ പദങ്ങൾ ഇനി വേണ്ട..


        
ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസം, മതേതരം എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന് ആർഎസ്എസ്. സംഘടനയുടെ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അടിയന്തരാവസ്ഥ നടപ്പിലാക്കിയ ഇന്ദിരാ ഗാന്ധി സർക്കാരിനെ രൂക്ഷമായി വിമർശിച്ചതാണ് ആർഎസ്എസ് നേതാവിൻ്റെ വിവാദ പരാമർശം. അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ കോൺഗ്രസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട ദത്താത്രേയ ഇന്ത്യയിലെ ജനാധിപത്യത്തെ നിയന്ത്രിക്കുന്ന മതേതരത്വം, സോഷ്യലിസം തുടങ്ങിയ പദങ്ങൾ ഭരണഘടനയിൽ തിരുകിക്കയറ്റിയതാണെന്നും ഈ വാക്കുകൾ

അടിയന്തരാവസ്ഥ നടപ്പിലാക്കിയവരാണ് ഇന്ന് ഭരണഘടനയുടെ പകരവുമായി നടക്കുന്നത്. അവർ ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല. നിങ്ങളുടെ പൂർവ്വികരാണ് അത് ചെയ്തത്. രാജ്യത്തിന് വേണ്ടി കോൺഗ്രസ് മാപ്പ് പറയണം എന്നും ആർഎസ്എസ് നേതാവ് പറഞ്ഞു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഉന്നമിട്ടായിരുന്നു പരാമർശം.

നേരത്തെ തന്നെ ഇത്തരമൊരു ആവശ്യം പലകോണുകളിൽ നിന്നും ഉയർന്നിരുന്നതാണ്. 2024 നവംബറിൽ സമാനമായ ആവശ്യമുയർന്ന ഹര് ജി സുപ്രീംകോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് ജഞ്ജീവ് ഖന്നയുടെ ബെഞ്ചാണ് ഇത് സംബന്ധിച്ച വിധി പ്രഖ്യാപിച്ചത്. സോഷ്യലിസം എന്നത് അതിൻ്റെ പുസ്തത്തിൽ പറയുന്ന രീതിയിൽ സർക്കാർനിയന്ത്രിത സാമ്പത്തിക സാമ്പത്തിക സംവിധാനം എന്ന് കണക്കാക്കേണ്ടതില്ല. ഇന്ത്യയെ സംബന്ധിച്ച് എല്ലാവർക്കും തുല്യ അവസരവും വികസനവും ഉറപ്പ് വരുത്തുന്ന തരത്തിലുള്ള ക്ഷേമരാഷ്ട്ര സങ്കൽപ്പം അതിനെ കണ്ടാൽ മതി. മതേതരത്വം എന്നത് ഓരോ പൗരൻ്റെയും മതസ്വാതന്ത്ര്യം കൂടി ഉറപ്പ് വരുത്തുന്നുണ്ട്. ഈ രണ്ട് വാക്കുകളിലും പ്രശ്നമില്ല എന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്.


അതേസമയം ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസം മതേതരം എന്ന വാക്കുകൾ നീക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറിയുടെ പരാമർശം ഭരണഘടനയെ തകർക്കാനുള്ള ദീർഘകാല ഗൂഢാലോചന എന്ന് കോൺഗ്രസ് ആരോപിച്ചു. ഭരണഘടനയുടെ ആത്മാവിന് നേരെയുള്ള ആക്രമണമെന്നും കോൺഗ്രസ് വിമർശിച്ചു. ഭരണഘടന കത്തിച്ച ചരിത്രമുള്ള സംഘടനയാണ് ആർഎസ്എസ്. ഭരണഘടനയെ ദുർബലപ്പെടുത്താൻ ഉള്ള ശ്രമത്തെ കോൺഗ്രസ് ചെറുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Previous Post Next Post