കൗൺസിൽ യോഗം പിരിച്ചുവിട്ട് മേയർ; കോർപ്പറേഷനിൽ ഗുണ്ടാവിളയാട്ടമെന്ന് വി. ശിവൻകുട്ടി


കനത്ത പ്രതിഷേധത്തെയും കയ്യാങ്കളിയെയും തുടർന്ന് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം മേയർ വി.വി. രാജേഷ് പിരിച്ചുവിട്ടു. മേയർ യോഗം അവസാനിപ്പിച്ചതിന് പിന്നാലെ നഗരസഭാ ഹാളിൽ കോൺഗ്രസ്, ബിജെപി കൗൺസിലർമാർ തമ്മിൽ തെരുവ് യുദ്ധത്തിന് സമാനമായ ഏറ്റുമുട്ടലുണ്ടായി. കോൺഗ്രസ് കൗൺസിലർ കെ.എസ്. ശബരിനാഥനും ബിജെപി കൗൺസിലർമാരും തമ്മിലാണ് നേരിട്ട് ഏറ്റുമുട്ടിയത്.

Tourist Destinations

മിനിറ്റ്സ് ബുക്കിൽ ഒപ്പിടാനെത്തിയ വനിതാ കൗൺസിലർമാരെ ഉൾപ്പെടെ ബിജെപി അംഗങ്ങൾ തടഞ്ഞതാണ് സംഘർഷം വഷളാക്കിയത്. ഇതിനിടെ കെ.എസ്. ശബരിനാഥന്റെ കഴുത്തിൽ പിടിച്ച് ബിജെപി കൗൺസിലർമാർ തള്ളുകയും വനിതാ ജനപ്രതിനിധികളെ ആക്രമിക്കുകയും ചെയ്തതായി ആക്ഷേപമുണ്ട്. ഇരുവിഭാഗവും ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചതോടെ കൗൺസിൽ ഹാൾ പൂർണ്ണമായും യുദ്ധക്കളമായി മാറി.

ആംബുലൻസിൽ കൗൺസിലർമാരെ എത്തിച്ച് എൽഡിഎഫ്; തുടക്കം മുതൽ താല്ക്കാലിക സ്തംഭനം

നേരത്തെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് എൽഡിഎഫ് കൗൺസിലർമാരെ ആംബുലൻസിൽ നഗരസഭയിൽ എത്തിച്ചതോടെയാണ് ഇന്നത്തെ നാടകീയ രംഗങ്ങൾക്ക് തുടക്കമായത്. പ്രകടനമായാണ് എൽഡിഎഫ് അംഗങ്ങൾ ഹാളിലേക്ക് പ്രവേശിച്ചത്.


യോഗം ആരംഭിച്ചയുടൻ എൽഡിഎഫ് കൗൺസിലർമാർ പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധം കടുപ്പിച്ചു. ഇതോടെ സഭ നിയന്ത്രിക്കാനാകാതെ മേയർ വി.വി. രാജേഷ് കൗൺസിൽ യോഗം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളിയിലേക്ക് നീങ്ങിയത്.



Previous Post Next Post