കരിപ്പൂര്‍ വിമാനാപകടം: 660 കോടിയുടെ ഇന്‍ഷൂറന്‍സ് ക്ലെയിമിന് ധാരണ

 







ന്യൂദൽഹി: കരിപ്പൂര്‍ വിമാന അപകടത്തില്‍ 660 കോടിയുടെ ഇന്‍ഷൂറന്‍സ് ക്ലെയിമിന് ധാരണയയി. രാജ്യത്തെ ഏവിയേഷന്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്‍ഷൂറന്‍സ് ക്ലെയിം ആണ്. 

ഇന്ത്യയിലെ ഇന്‍ഷൂറന്‍സ് കമ്പനികളും, ആഗോള ഇന്‍ഷൂറന്‍സ് കമ്പനികളും ചേര്‍ന്നാണ് ഈ തുക നല്‍കുക. പൊതുമേഖല സ്ഥാപനമായ ന്യൂ ഇന്ത്യ അഷൂറന്‍സ് കമ്പനിയാണ് 373.83 കോടി നല്‍കുക.

89 ദശലക്ഷം ഡോളറാണ് കമ്പനികള്‍ അകെ കണക്കാക്കിയ നഷ്ടം. ഇതില്‍ 51 ദശലക്ഷം ഡോളര്‍ വിമാന കമ്പനിയ്ക്കുണ്ടായ നഷ്ടം നികത്തുന്നതിനും 38 ദശലക്ഷം ഡോളര്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹരം നല്‍കുന്നതിനുമാണ് എന്ന് ന്യു ഇന്ത്യ അഷൂറന്‍സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അതുല്‍ സഹായി പറഞ്ഞു. 

യാത്രക്കാര്‍ക്ക് അടിയന്തര സഹായം നല്‍ക്കുന്നതിനായി മൂന്നരക്കോടിയോളം രൂപ ചെലവഴിച്ചെന്നും  അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ആഗസ്റ്റ് ഏഴിനാണ് കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ എയർ ഇന്ത്യ എക്സപ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിനീങ്ങി അപകടം ഉണ്ടായത്. 21 പേരുടെ ജീവന്‍ നഷ്ടമായി. നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു.

أحدث أقدم