പല കാര്യങ്ങളിലും വ്യക്തത ഉണ്ടാകും; പുതുപ്പള്ളി ശ്രദ്ധകേന്ദ്രമെന്ന് പിണറായി വിജയൻ


കോട്ടയം: പുതുപ്പള്ളി ശ്രദ്ധകേന്ദ്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല കാര്യങ്ങളിലും വ്യക്തത ഉണ്ടാകുന്ന തെരഞ്ഞെടുപ്പ് ആകും ഇതെന്നും ഉപതെരഞ്ഞെടുപ്പിൽ ഇവിടത്തെ പ്രശ്നങ്ങൾ പരിഗണിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന്‍റെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

'വികസനവും മറ്റു സ്ഥലങ്ങളുമായുള്ള താരതമ്യവും പരിഗണിക്കും. അത് ഉണ്ടാവരുത് എന്നാണ് ചിലർ ആഗ്രഹിക്കുന്നത്. മണ്ഡലത്തിന്‍റെ യഥാർഥ സ്ഥിതി എല്ലാവർക്കും അറിയാം. ദേശീയപാത വികസനത്തിന് യുഡിഎഫ് സർക്കാർ ഒന്നും ചെയ്തിട്ടില്ല. മനം കുളിർപ്പിക്കുന്ന വിധം ഇപ്പോൾ ദേശീയപാതയുടെ നിർമ്മാണം നടക്കുന്നു. ഒരു പ്രദേശമല്ല കേരളം ആകെ വികസനത്തിന്‍റെ സ്വാദ് അറിയണമെന്നാണ് കാഴ്ചപ്പാടെന്ന്', മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ പറഞ്ഞു.
സംസ്ഥാനത്ത് ബുധൻ, വ്യാഴം ദിവസങ്ങളിൽ 1196 പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. നിയമ ലംഘനം നടത്തിയ 16 കടകളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി. 113 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസ് കൈമാറി. ഗുരുതര വീഴ്ചകൾ കണ്ടെത്തിയ 103 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസ് നൽകി. 159 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 319 സർവൈലൻസ് സാമ്പിളുകളും പരിശോധനക്കായി ശേഖരിച്ചു. ചെക്ക് പോസ്റ്റുകളിലും പരിശോധന ശക്തമാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

കുമളി, പാറശാല, ആര്യൻകാവ്, മീനാക്ഷിപുരം, വാളയാർ ചെക്ക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന തുടരുന്നു. ചെക്ക് പോസ്റ്റ് കടന്നു വരുന്ന പച്ചക്കറി, പഴം, പാൽ, മീൻ, മാംസം, പലചരക്കു സാധനങ്ങൾ എന്നിവ ചെക്ക് പോസ്റ്റിൽ തന്നെ സഞ്ചരിക്കുന്ന മൊബൈൽ ലാബ് ഉപയോഗിച്ച് പരിശോധന നടത്തി.
أحدث أقدم