കേസന്വേഷണവുമായി ചെന്ന കറുകച്ചാൽ പോലീസ് കണ്ടത് വൻ മോഷണ പദ്ധതി ആസൂത്രണം മാന്തുരുത്തി ,ചമ്പക്കര ,സ്വദേശികൾ ഉൾപ്പെടെ നാല് പേർ പിടിയിൽ





കേസന്വേഷണവുമായി ചെന്ന  അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടത് മോഷണത്തിന് പദ്ധതി തയ്യാറാക്കുന്ന ക്രിമിനൽ സംഘത്തെ
 മാന്തുരുത്തി, ആഴാംച്ചിറ  വീട്ടിൽ അഖിൽ എ കെ, (25 വയസ്സ്)
 ചമ്പക്കര, കല്ലിങ്കൽ അഭയദേവ്( 26വയസ്സ് )
 സംക്രാന്തി കണ്ണച്ചാലിൽ ബിന്റോ ബേബി (26വയസ്സ് )
 പെരുമ്പായിക്കാട്, വട്ടമുകൾ  കെനസ് കെ വി (20വയസ്സ് )
 എന്നിവരാണ് അറസ്റ്റിൽ ആയത്. കാപ്പ പ്രതികൾ തമ്മിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന്
 കറുകച്ചാൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്ന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട 11-6-25 തീയതി കേസിലെ മൂന്നാം പ്രതി താമസിക്കുന്ന നെടുംകുന്നം മാന്തുരുത്തി ഭാഗത്തുള്ള ആഴാഞ്ചിറ വീട്ടിലെത്തിയ സമയം വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുള്ള  നാലുപേരുടെ കൂടി സാന്നിധ്യം മനസ്സിലാക്കിയ പോലീസ് സംഘം അവരെ ചോദ്യം ചെയ്തതിൽ പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറയുകയും ഇതിലെ രണ്ടു പ്രതികൾക്കെതിരെ കറുകച്ചാൽ സ്റ്റേഷനിൽ തന്നെ രജിസ്റ്റർ ചെയ്തിട്ടുള്ള വീട് കുത്തിത്തുറന്നു മോഷണം നടത്തിയ റോബറി കേസിലെ പ്രതികൾ ആണെന്ന് മനസ്സിലാക്കുകയും ചെയ്തു.
 മുൻപ് മോഷണം കേസിൽ പ്രതികൾ ആയിട്ടുള്ള വരും, ക്രിമിനൽ പശ്ചാത്തലം ഉള്ളവരും ആയ ആളുകൾ സംഘം ചേർന്നത് കൃത്യമായ ഗൂഢാലോചനയോടെയും റോബറി തുടങ്ങിയ ഉദ്ദേശത്തോടെയും ആണെന്ന് ഉത്തമ വിശ്വാസത്തോടെ പ്രതികളെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്യുകയായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കറുകച്ചാൽ IP SHO പ്രശോഭിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വിജയകുമാർ ഉൾപ്പെടുന്ന പോലീസ് അംഗമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
أحدث أقدم