റഷ്യയിൽ വൻ ഭൂചലനം; എട്ട് തീവ്രത,റഷ്യൻ തീരങ്ങളിൽ സുനാമിത്തരകൾ ആഞ്ഞടിച്ചതായി റിപ്പോർട്ട്.


മോസ്കോ: അതിശക്തമായ ഭൂചലനത്തെത്തുടർന്ന് റഷ്യൻ തീരങ്ങളിൽ സുനാമിത്തരകൾ ആഞ്ഞടിച്ചതായി റിപ്പോർട്ട്. ഭൂകമ്പമാപിനിയിൽ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റഷ്യയിൽ ഉണ്ടായത്. റഷ്യയിലെ സെവെറോ-കുറിൽസ്ക് മേഖലയിൽ സുമാനിത്തിരകൾ ആഞ്ഞടിച്ചതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ ജപ്പാനിലും യുഎസിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

റഷ്യയിലെ കംചട്ക ഉപദ്വീപിലാണ് ഭൂകമ്പമുണ്ടായത്. പസഫിക് സമുദ്രത്തിലെ പെട്രോപാവ്ലോവ്സ്-കംചാറ്റ്സ്കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റർ അകലത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഭൂചലനത്തിന്റെ തീവ്രതയിൽ ജപ്പാനിലും സുനാമിത്തിരകൾ ആഞ്ഞടിച്ചതായി റിപ്പോർട്ടുകളുണ്ട്.


തീരപ്രദേശത്ത് താമസിക്കുന്നവരോടെ മാറിത്താമസിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഇതുവരെ ആൾനാശമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പലയിടങ്ങളിലും നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.

വടക്കൻ ജപ്പാനിലെ ഹൊക്കൈഡോ മേഖലയിൽ സുനാമിത്തിര ആഞ്ഞടിച്ചതായുള്ള റിപ്പോർട്ടും ഉണ്ട്. ഇതേത്തുടർന്ന് ഫുകുഷിമ ആണവനിലയത്തിലെ ജിവനക്കാരെ ഒഴിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. 2011-ൽ ജപ്പാനിൽ ആഞ്ഞടിച്ച സുനാമിയിൽ ആണവകേന്ദ്രം തകർന്നിരുന്നു.
أحدث أقدم