( പ്രതീകാത്മക ചിത്രം )
ശാസ്ത്രത്തിന് ഇപ്പോഴും കൃത്യമായി വിശദീകരിക്കാൻ സാധിക്കാത്ത ചില സ്ഥലങ്ങൾ ഭൂമിയിൽ ഉണ്ട് ഉദാഹരണം ബർമുഡ ട്രയാംഗിൾ അതുപോലെ . പാമ്പുകൾ കാവലിരിക്കുന്ന ഗ്രാമവും അസ്ഥികൂടങ്ങള്‍ നിറഞ്ഞ തടാകവും ഒക്കെ ചേരുന്ന ഇൻക്രെഡിബിൾ ഇന്ത്യയെ അറിയാം.
നിഗൂഢതകളുടെ തടാകം
ഇന്ത്യയിലെ ഇന്ന് ഏറ്റവും ഭയപ്പെടുത്തുന്ന നിഗൂഢതകൾ നിറഞ്ഞ സ്ഥലങ്ങളിലൊന്നാണ്
ഉത്തരാഖണ്ഡിലെ ഗഡ്വാൾ പ്രദേശത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന രൂപ്കുണ്ഡ് തടാകം. ഇതിന്റെ വിളിപ്പേര് തന്നെ നിഗൂഢതകളുടെ തടാകം എന്നും അസ്ഥികൂടങ്ങളുടെ തടാകം എന്നുമൊക്കെയാണ്.
1942 ൽ തടാകത്തിനടിയിൽ നിന്നും അഞ്ഞൂറിലധികം അസ്ഥികൂടങ്ങൾ കണ്ടെടുത്തതോടെയാണ് ഇവിടം നിഗൂഢ സ്ഥലങ്ങളുടെ ലിസ്റ്റിൽ ഇടംപിടിക്കുന്നത്. തടാകത്തിനു സമീപമുള്ള നന്ദാദേവി വന്യജീവി സങ്കേതത്തിലെ ഒരു ഉദ്യോഗസ്ഥനാണ് അസ്ഥികൂടങ്ങൾ ഇവിടെ കണ്ടെത്തുന്നത്. ഇതിനെക്കുറിച്ച് പല കഥകളും ഇവിടെം പ്രചാരത്തിലുണ്ട്. ടിബറ്റിൽ യുദ്ധത്തിനു പോയ കാശ്മീരി പ്ടടാളക്കാർ വഴി തെറ്റി ഇവിടെ എത്തിയതാകാമെന്നും അങ്ഹനെ ഇവിടെ അപകടത്തിൽപെട്ടു എന്നുമാണ് ഒരു വിശ്വാസം.
എന്നാൽ ഇവിടെ നിന്നും ശേഖരിച്ച അസ്ഥികളും മറ്റും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ അവയുടെ കാലം ബിസി 850 നും 880 നും ഇടയിലായിരിക്കുമെന്നാണ് കണ്ടെത്തിയത്.
സമുദ്ര നിരപ്പിൽ നിന്നും 5029 മീറ്റർ ഉയരത്തിൽ മലമടക്കുകൾക്കിടയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
ചമോലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടെ സാഹസിക സഞ്ചാരികൾ ധാരാളമായി എത്താറുണ്ട്. വർഷത്തിൽ മിക്ക സമയവും തടാകം മഞ്ഞു മൂടിയ നിലയിലായിരിക്കും
വെള്ളത്തിലായ പള്ളി അഥവാ ഷെട്ടിഹള്ളി റോസറി ചർച്ച്
നദിയിലെ ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് വെള്ളത്തിലാവുകയും കുറയുമ്പോൾ പുറത്തു വരുകയും ചെയ്യുന്ന ഒരു ക്രിസ്ത്യൻ പള്ളിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? കർണ്ണാടകയിലെ ഹാസനിൽ നിന്നും 25 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഷെട്ടിഹള്ളി റോസറി ചർച്ച് ഇടയ്ക്കു മുങ്ങുകയും പിന്നെ പൊങ്ങുകയും ചെയ്യുന്ന ഒരു വിരുതനാണ്. 1860കളിലാണ് ഫ്രഞ്ച് മിഷനറിമാര്‍ ഷെട്ടിഹള്ളി എന്ന ഗ്രാമത്തില്‍ റോസറി ചര്‍ച്ച് സ്ഥാപിക്കുന്നത്. പിന്നീട് സര്‍ക്കാര്‍ 1960ല്‍ സ്ഥാപിച്ച ഹേമാവതി ഡാമിന്റെ റിസര്‍വോയറിന്റെ ഭാഗമായി മാറുന്നതുവരെ ഗ്രാമത്തില്‍ ആളുകള്‍ ഉണ്ടായിരുന്നു. റിസര്‍വോയറിന്റെ ഭാഗമായി മാറിയതോടെ അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കം ഗ്രാമീണരെ ഇവിടെനിന്നും മാറിതാമസിക്കുന്നതിന് നിര്‍ബന്ധിതരാക്കി. തുടര്‍ന്ന് ദേവാലയവും സമീപ പ്രദേശങ്ങളും ഒറ്റപ്പെടുകയായിരുന്നുവത്രെ.
ആഗസ്റ്റ് മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലയളവില്‍ പകുതി മുങ്ങിയ നിലയിലും ഡിസംബര്‍ മുതല്‍ പൂര്‍ണ്ണരൂപത്തിലും ദേവാലയത്തിന്റെ ഭംഗി ആസ്വദിക്കാം. എന്തായാലും ഒറ്റ വരവില്‍ കണ്ടുതീര്‍ക്കാനാവില്ല എന്നതുറപ്പ്.
ശേത്പാൽ, മഹാരാഷ്ട്ര
അടുക്കളയിലും കിടപ്പുമുറിയിലും വരെ ഒരു പേടിയുമില്ലാതെ വിഹരിക്കുന്ന പാമ്പുകൾ. ഉഗ്ര വിഷമുള്ള പാമ്പുകൾ കുട്ടികളുമായി കളിക്കുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ചകളിലൊന്നാണ്. നാഗങ്ങളുടെ അഭയസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന മഹാരാഷ്ട്രയിലെ ശേത്പാലിലാണ് ഈ കാഴ്ചയുള്ളത്. നാഗങ്ങളുടെ ദേവ്സഥാനം കൂടിയാണിത്. കുട്ടികളുടെ കൂടെ കളിക്കുന്ന മൂർഖൻ ഒക്ക ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. ഗ്രാമീണർ ഇവയെ ഉപദ്രവിക്കാറില്ല. മാത്രമല്ല പതിറ്റാണ്ടുകളായി ഇവിടുത്തെ പാമ്പുകൾ ആരെയും ഉപദ്രവിക്കാറുമില്ല.
ശനിശിംഗനപൂർ, മഹാരാഷ്ട്ര
ഇന്ത്യയിലെ തന്നെ ഏറ്റവും 'ഓപ്പൺ' ആയിട്ടുള്ളവർ താമസിക്കുന്ന സ്ഥലം. ഓപ്പൺ എന്നുദ്ദേശിക്കുന്നത് എന്താണെന്നല്ലേ.. മഹാരാഷ്ട്രയിലെ ഈ ഗ്രാമങ്ങളിലുള്ളവരുടെ വീടുകൾക്ക് വാതിലുകളില്ല. എന്തിനധികം ഇവിടുത്തെ ഒരു ബാങ്കിന് വാതിൽ വയ്ക്കാതെ നിർമ്മിച്ചത് ഈയടുത്ത് വലിയ വാർത്തായായിരുന്നു. വാതിലുകളുടെ സ്ഥാനത്ത് കട്ടിളപ്പപ്പടികൾ മാത്രമേ കാണാൻ സാധിക്കു. എന്തായാലും മഹാരാഷ്ട്രയിലെ മറ്റു ഗ്രാമങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി വളരെ കുറച്ചു കുറ്റനിരക്ക് മാത്രമേ ഇവിടെ രേഖപ്പെടുത്താറുള്ളൂ.
ശനിഭഗവാനാണ് തങ്ങളെ രക്ഷിക്കുന്നതെന്നാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്
മാഗ്നറ്റിക് ഹിൽ, ലഡാക്ക്
ലഡാക്കിലെ മാന്ത്രികക്കുന്ന് എന്നാണ് മാഗ്നറ്റിക് ഹിൽ അറിയപ്പെടുന്നത്. ലേ കഴിഞ്ഞ് ഏകദേശം 3 കിലോമീറ്റർ അകലെയാണ് ഈ കുന്നുള്ളത്. ആ കുന്നുകൾക്ക് മാന്ത്രിക ശക്തി ഉണ്ട് എന്നാണ് പറയപ്പെടുന്നത്. ഇവിടെ റോഡിൽ വാഹനം നിർത്തിയിടുമ്പോൾ അത് തനിയെ മുന്നോട്ട് നീങ്ങുന്നതായി അനുഭവപ്പെടും. പണ്ട് കാലത്ത് ഇവിടെ ഒരു റോഡ് ഉണ്ടായിരുന്നു എന്നാണ് ലഡാക്കിലെ ആളുകൾ വിശ്വസിക്കുന്നത്. സ്വർഗത്തിലേക്കുള്ള റോഡായിരുന്നു അതെന്നാണ് അവരുടെ വിശ്വാസം. സ്വർഗത്തിലേക്ക് യാത്ര ചെയ്യാൻ യോഗ്യതയുള്ളവർക്ക് മാത്രമെ ഇതിലെ സഞ്ചരിക്കാൻ കഴിയുകയുള്ളുവെന്നാണ് അവർ പറയുന്നത്.
ഈ കുന്നുകൾക്ക് കാന്തിക ശക്തി ഉണ്ട് എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. ലേ ഇന്റർ നാഷണൽ വിമാനത്താവളത്തിൽ നിന്ന് 32 കിലോമീറ്റർ അകലെയാണ് മാഗ്നറ്റിക് ഹിൽ സ്ഥിതി ചെയ്യുന്നത്. വിമാനത്താവളത്തിൽ നിന്ന് ടാക്സി വഴി ലേ - കാർഗിൽ - ബാൾടിക് നാഷണൽ ഹൈവേയിലൂടെ യാത്ര ചെയ്താൽ ഇവിടെ എത്താം
കുൽധാര
ഒറ്റരാത്രി കൊണ്ട് അപ്രത്യക്ഷമായ ഗ്രാമം എന്നാണ് കുൽധാര അറിയപ്പെടുന്നത്. ഒറ്റരാത്രി കൊണ്ട് കുല്‍ധാരയും സമീപത്തെ 84 ഗ്രാമങ്ങളും എവിടെ ഒളിച്ചു എന്ന് ഇതുവരെയും ആര്‍ക്കും പിടികിട്ടിയിട്ടില്ല. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന ഇവിടെം 2010ലാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നത്. പേടിപ്പെടുത്തുന്ന ഇടങ്ങളുടെ പട്ടികയില്‍ സ്ഥാനം നേടിയ ഇവിടം തേടി നിരവധി സഞ്ചാരികള്‍ എത്താറുണ്ട്. എന്നാല്‍ രാത്രികാലങ്ങളില്‍ ഇവിടെ എത്തുന്നവര്‍ക്ക് അസാധാരണമായ പല അനുഭവങ്ങളും ഉണ്ടാകുന്നതായി അനുഭവസ്ഥര്‍ പറയുന്നു.
മേല്‍ക്കൂരകളും ചുവരുകളുമില്ലാത്ത ഇവിടുത്തെ മണ്‍ഭവനങ്ങള്‍ സഞ്ചാരികളില്‍ പേടിയുണര്‍ത്തുന്നവയാണ്.ജയ്‌സാല്‍മീരില്‍ നിന്നും 18 കിലോമീറ്റര്‍ അകലെയാണ് കുല്‍ധാര സ്ഥിതി ചെയ്യുന്നത്.
കൊടിഞ്ഞി, മലപ്പുറം
ഒറ്റക്കാഴ്ചയിൽ ഇവിടെ എല്ലാം നോർമലാണ്. സാധാരണക്കാരിൽ സാധാരണക്കാരായ ആളുകൾ ജീവിക്കുന്ന ഇടം. എന്നാൽ കുറച്ചുകൂടി സൂക്ഷിച്ചു നോക്കിയാൽ എല്ലാം ഡബിളാവും. ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ഇരട്ടകൾ വസിക്കുന്ന സ്ഥലമാണിത്. ഏകദേശം രണ്ടായിരത്തിലധികം ആളുകൾ വസിക്കുന്ന ഇവിടെ 200 ജോഡി ഇരട്ടകൾ ഉണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. ഇതിൻരെ കാരണം കണ്ടെത്തുവാൻ പലരും ഇവിടെ പഠനങ്ങളും മറ്റും നടത്തിയെങ്കിലും ആർക്കും കൃത്യമായ ഒരുത്തരം കണ്ടുപിടിക്കുവാൻ സാധിച്ചിട്ടില്ല