കൊച്ചി: ഇന്ദിര ഗ്യാരണ്ടി അഥവാ പ്രിയദർശിനി ഓർഡിനറി ബസുകൾ വഴി സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സർക്കാർ തീരുമാനത്തെത്തുടർന്ന് സ്വകാര്യ ബസുടമകളും ജീവനക്കാരും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഇതിനിടയിൽ, കനത്ത വരുമാന നഷ്ടം മൂലം ഉച്ചസമയത്ത് ഒരു ട്രിപ്പ് ഒഴിവാക്കിയതിന് എറണാകുളം മാഞ്ഞാലി-ആലുവ റൂട്ടിൽ ഓടുന്ന ലിറ്റിൽ ഫ്ലവർ ബസ്സിന് മോട്ടോർ വാഹന വകുപ്പ് 7500 രൂപ പിഴ ചുമത്തിയെന്ന ആരോപണവുമായി ബസുടമ രംഗത്തെത്തിയിരുന്നു. പെർമിറ്റ് ലംഘനം ആരോപിച്ച് ഈ-ചല്ലാൻ വഴി പറവൂർ ആർടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറാണ് പിഴ ഈടാക്കിയത്.

ബസ് നിർത്തിയിട്ടിരിക്കുന്നത് കണ്ട് സാഹചര്യം പോലും പരിഗണിക്കാതെയാണ് എംവിഡി പിഴ ചുമത്തിയതെന്ന് ബസ് ഉടമയും ജീവനക്കാരും പറയുന്നു. ഗതികേട് കൊണ്ട് സർവീസ് നിർത്തിയതാണെന്ന് ഉദ്യോഗസ്ഥനെ വിളിച്ച് വിശദീകരിച്ചെങ്കിലും ഓൺലൈനിൽ പരാതി ലഭിച്ചതിനാലാണ് പിഴയെന്നായിരുന്നു മറുപടി. മുൻപ് പ്രിയദർശിനി പദ്ധതിയുടെ തുടക്കദിവസം പുരുഷന്മാർക്ക് സൗജന്യ യാത്ര നൽകി വേറിട്ട പ്രതിഷേധം നടത്തിയ ആളാണ് ഈ ലിറ്റിൽ ഫ്ലവർ ബസ് ഉടമ.